Showing posts with label Published. Show all posts
Showing posts with label Published. Show all posts

Friday, September 4, 2020

മഴയില്‍ കൊഴിഞ്ഞ നീലകുറിഞ്ഞികൾ

2003-04  കാലഘട്ടം .. S5  സെമസ്റ്റർ  - മൂന്നാർ 

രാജേഷും  ഷഫീക്കും PPL പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു

പെട്ടെന്ന് രാജേഷ്‌ ചാടി എഴുന്നേറ്റു.. : "എനിക്ക് കുറെ കസിന്‍സ് ഉണ്ട്..."

ഷഫീക്ക് : "???"

രാജേഷ്‌ :   "കുറെപേര്‍ക്ക് എന്നേക്കാള്‍ പ്രായം കുറവാണ്."
                    "അതില്‍ കുറെ പെണ്‍പിള്ളേര്‍ ഉണ്ട്.. "

ഷഫീക്ക് (മനസ്സില്‍ ചോദിച്ചു): "അതിന്..."

രാജേഷ്‌ : "അതില്‍ ചിലര്‍ പ്രിയയെകളും കൊള്ളാം..."

(ഓഹോ അപ്പോ അതായിരുന്നു മനസിലിരിപ്പ് അല്ലെ???)

രാജേഷ്‌ :  കുറച്ചു നേരം കഴിഞ്ഞു ....
" ... കാണാന്‍ അത്ര ഭംഗിയില്ലേലും...... പ്രിയ വലിയ കുഴപ്പമില്ല അല്ലെ......."

ഷഫീക്ക് : "മനസിലായി... അസുഖം മനസിലായി.."

****************************************************
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം...

"പ്രിയയ്ക്ക് എന്നോട് പ്രണയം അല്ലേടാ!. "    എല്ലാവരും മെല്ലെ തല ഉയര്‍ത്തി നോക്കി.

സജി( കേട്ടത് ഒന്ന് കൂടെ ഉറപ്പിക്കാൻ) : "എന്താ...നീ പറഞ്ഞേ... ഞാന്‍ കേട്ടില്ല.."

രാജേഷ്‌ : "അവള്‍ക് ഈയിടെയായി എന്നോട് ഒരു ചായ്‌വ് ഉണ്ട്.
അവള്‍ക്ക് എന്നോട്പ്രണയം ആണെടാ .."..

ഞാന്‍ അടക്കം എല്ലാവരും മെല്ലെ ബുക്ക്‌ അടച്ചു..
university എക്സാം നടന്നു കൊണ്ടിരിക്കുന്ന സമയം.ബീനചേച്ചിയുടെ കൊച്ചിന്റെ കയ്യില്‍ നിന്നും അടിച്ചു മാറ്റിയ ബോള്‍ കൊണ്ട് വീട് മുറ്റത്തെ ഇട്ടാവട്ടത്ത്‌ പതിവ് പോലെ ക്രിക്കറ്റ്‌ കളിയും കഴിഞ്ഞു വന്നു കുറച്ചു നേരം പഠിക്കാം എന്ന് പറഞ്ഞു ബുക്ക്‌ നിവര്തിയാതെ ഉള്ളൂ!!
അതിനിടയിലാ നേര്‍ച്ചകോഴി വന്നു എന്നെ കൊല്ല് എന്നെ കൊല്ല് എന്നും പറഞ്ഞോണ്ട് വന്നിരിക്കുന്നത് !!ഇനിയിപ്പോ ഇവനെ ഒരു വഴിയ്ക്ക് ആക്കാതെ എങ്ങനാ പഠിക്കുന്നെ??

ഞാന്‍ ഓര്‍ത്തു "കൊല്ലം കുറച്ചായി ഒരുമിച്ചു താമസിക്കാനും പഠിക്കാനും തുടങ്ങിയിട്ട് ...ഇതുവരെ ഇവന് ബുദ്ധി വച്ചില്ലേ..."

പണ്ടേ കൂട്ടത്തിലുള്ള എല്ലാവരും ഫ്രീ ആയി ഉപദേശം നല്‍കുന്ന കാര്യത്തിലും, പ്രണയം കുളം തോണ്ടുന്ന കാര്യത്തിലും ഭയങ്കര പുലികളാണ് .
പ്രത്യേകിച്ച് പ്രിയ ഫാൻസ്‌  association പ്രസിഡന്റും സെക്രട്ടറിയും...
അങ്ങനെ ഇപ്പൊ നമുക്ക് കിട്ടാത്ത മുന്തിരിങ്ങ ആരും തിന്നേണ്ട!!!

പ്രേം : "ശരിയാ.. ഞാന്‍ നിന്നോട് പറയണംന്ന് വിചാരിച്ചതായിരുന്നു . അന്ന് ഗോവയില്‍ പോയപ്പോ മുതല്‍ അവള്‍ എന്നോട് എപ്പോളും നിന്നെ കുറിച്ചാ സംസാരം..."(എന്താ അവന്റെ ഒരു ഭാവാഭിനയം!!! )
അത് കേട്ടതും രാജേഷിന്റെ മുഖം വിടര്‍ന്നു
ആണോ എന്താ പറഞ്ഞെ..." അതും പറഞ്ഞു ഡബിള്‍ decker ബെഡിന്റെ മുകളിലേക്ക് കയറി വന്നു ...
ഞാന്‍ സജിയുടെ മുഖത്തേക്ക് നോക്കി ...
എപ്പോഴത്തെയും പോലെ fraudന്റെ കണ്ണില്‍ ഇരയെ ഉന്നം പിടിച്ച കഴുകന്റെ കണ്ണുകളിലെ തിളക്കം കണ്ടു....
പിന്നെ അവിടെ കൂട്ടച്ചര്‍ച്ച ആയിരുന്നു .... ആവേശം കഴിഞ്ഞ ആഴ്ച
Sathyam കമ്പനിയുടെ GD യില്‍ കാന്നിചിരുന്നേല്‍ ഇവനൊക്കെ ഒരു ജോലി എങ്കിലും കിട്ടിയേനെ ...
അവസാനം എല്ലാവരും കൂടെ തീരുമാനത്തില്‍ എത്തി..
'പ്രിയയ്ക്ക് രാജേഷിനോട് പ്രണയം ആണ് .'
പാവം രാജേഷ്‌ ശുദ്ധന്‍ എല്ലാം വിശ്വസിച്ചു...

അന്ന് മുഴുവന്‍ കൂട്ടിലിട്ട വെരുകിനെ പോലെ നന്ടന്ന ശേഷം അവന്‍ തീരുമാനത്തിലെത്തി ...ഉള്ളിലെ പ്രണയം വെളിപ്പെടുത്തുക..

പിറ്റേന്ന് രാവിലെതന്നെ കുളിച്ചൊരുങ്ങി അളിയന്‍ മെല്ലെ പുറത്തിറങ്ങി(അതൊന്നും അളിയന് പതിവില്ലാത്തതാണ് ).
പുറകിലെ തോട്ടത്തില്‍ നിന്നും നല്ല ഭംഗിയുള്ള ഒരു പൂ പറിച്ചു...
ഭാവനയെ (ഞങ്ങളുടെ ചേച്ചിക്ക് അഞ്ചു വയസുള്ള ഒരു മകളുണ്ട് . അവളാണ്
ഭാവന ). കൂടെ കൂട്ടാന്‍ശ്രമിച്ചെങ്കിലും ചേച്ചി സമ്മതിച്ചില്ല
(hmmm അവന്റെ ഒരു ഐഡിയ ...)
തന്‍റെ passion start ചെയ്തു ..
(കുറിപ്പ് : മോനെ രാജേഷേ നീ പ്രിയയക് passion ഇഷ്ടമാണെന്നും അത് കൊണ്ടാണ്
നീ അത് വിറ്റ് യമഹാ വാങ്ങാത്തതെന്നും   എന്നോട് തള്ളിയ കാര്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല കേട്ടോ..)

ഹോസ്റ്റല്‍ തുറക്കുന്ന സമയം രാജേഷ്‌ അതിന്റെ മുന്നിലുണ്ടായിരുന്നു...
സെക്യൂരിറ്റി : "ഉം ...എന്ത് വേണം ???"
അവന്‍ : "എനിക്ക് --ലെ പ്രിയയെ ഒന്ന് കാണണം .. assignment വാങ്ങാന്‍ വേണ്ടിട്ടാ ..."
സെക്യൂരിറ്റി നമ്മളീ assignment ഒക്കെ എത്ര കണ്ടതാ എന്നമട്ടില്‍ ഊക്ളിച്ച ഒരു ചിരി ചിരിച്ചു ഫോണ്‍ എടുത്തു വിളിച്ചു...

"എന്താ രാജേഷ്‌ ഇത്ര രാവിലെ??? " പ്രിയ വന്ന ഉടനെ ചോദിച്ചത് അതായിരുന്നു..

അവന്‍ ഒന്ന് പരുങ്ങി. "അല്ലാ എക്സാം ഒക്കെയായല്ലോ... പഠിത്തം എവിടെ വരെ ആയി???
പ്രിയ : " കുഴപ്പംല്ല... കുറച്ചൊക്കെ പഠിച്ചു..."
രാജേഷ്‌ : "എനിക്ക് കുറച്ചു സപ്പ്ളി ഒക്കെ ഉണ്ട്... അറിയാല്ലോ അല്ലെ.."
പ്രിയ : "ആണോ ..."
രാജേഷ്‌ : "എനിക്കീയിടെയായി ഒന്ന് പഠിക്കാന്‍ പറ്റുന്നില്ല..
ഇനി സെം ഒന്നും പഠിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.."

ഒന്നും മനസിലായില്ല...
അവള്‍ ചോദ്യഭാവത്തില്‍ നോക്കി... ????

രാജേഷ്‌ : "അതോണ്ടാ ഞാന്‍ നിന്നോട് പറയാം എന്ന് വച്ചത്...."
അവന്‍ കുറച്ചു നേരം നോക്കിയശേഷം നിഷ്കളങ്കമായ നോട്ടം നോക്കിയിട്ട് തുടര്‍ന്നു....
"കുറെ കാലമായി പറയ്ന്നം എന്ന് വിചാരിക്കുന്നു.. എനിക്ക് നിന്നെ ഇഷ്ടമാണ് ."
അവള്‍ ആകെ അമ്പരന്നു.

രാജേഷ്‌ : " പൂവ്‌ ഞാന്‍ ഇവിടെ വെയ്ക്കുന്നു.  എന്നെ ഇഷ്ടമാണെങ്കില്‍ നീ പൂവ് എടുക്കന്ണം."
എന്നിട്ട് അവന്‍ തിരിഞ്ഞു നടന്നു...

ഇവന് എന്ത് പറ്റി ??
പെണ്‍കുട്ടി എന്ത് ചെയ്യണം എന്നറിയാതെ നോക്കി നിന്നു. ആദ്യത്തെ അമ്പരപ്പ് മാറിയപ്പോള്‍ മെല്ലെ തിരിഞ്ഞു നടന്നു..
നായകന് പിന്നെ confidence കൂടുതലായത്കാരണം തിരിഞ്ഞു നോക്കാന്‍ പോലും നിന്നില്ല..
...................................................

ബാക്കി പത്രം :
നായകന്‍ വൈകുന്നേരം ആരും അറിയാതെ വീണ്ടും ഹോസ്റ്റലില്‍ പോയി വാടിയ പൂവ് കണ്ടു നിരാശനായി മടങ്ങി.
ഞങ്ങള്‍ ഗുരുഭവന്റെ മുന്നില്‍ നില്‍കുമ്പോള്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍ സ്റ്റൈലില്‍ മാനസ മൈനേ പാടി പാടി വരുന്നു..

പിറ്റേ ദിവസം പ്രിയ പറഞ്ഞു പൂവ് നല്ല 
ഭംഗിയുണ്ടായിരുന്നു ..
എങ്ങിനെയാ എടുക്കാ??? ( പിന്നെ അവള്‍ടെ ഒരു വിനയം!!!)

പ്രിയ ഫാന്‍സ് Association പ്രസിഡന്റിനും സെക്രട്ടറിക്കും പുതിയ മെംബെരിനെ കിട്ടിയതില്‍ പെരുത്ത്‌ സന്തോഷവുമായി...
അതുവരെ പരീക്ഷകളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ച വച്ച് കൊണ്ടിരുന്ന രാജേഷ്‌ ഇതവന്ന അഞ്ചു സപ്പ്ളിയുമായി ഞങ്ങളെ മുന്നില്‍ നിന്ന് നയിച്ചു...

Dated - 2010 



Tuesday, April 28, 2020

Spring Valley ചരിതം ഒന്നാം ഭാഗം

ഈ കഥ നടക്കുന്നത്  2001-2002 കാലഘട്ടത്തിൽ ആണ് .
Spring Valley - നമ്മുടെ ആദ്യത്തെ കോളേജ് ഹോസ്റ്റൽ! കോട്ടൂരാൻ ജെപിസാറും  മാനേജർ തോമസും ആണ് ഹോസ്റ്റൽ നടത്തിപ്പ് . മൂന്നാറിലെ ഏക മലയാളം തിയേറ്റർ priya  തീയേറ്ററിനെ അഞ്ചു മുറികളുള്ള  ഡോർമിറ്ററി ആക്കിമാറ്റിയിട്ടുണ്ട്. ഓരോ റൂമിലും മുപ്പത്തിരണ്ട്  പേർക്കുള്ള ഡബിൾ ഡെക്കർകട്ടിലുകൾ.

അങ്ങിനെ CS, IT , EC മൂന്നു branch മിക്സ് ചെയ്ത A,  B & C ഹോസ്റ്റൽ റൂമുകളിലും പഞ്ചായത്ത് ഓഫീസിലെ മൂന്നു ക്ളാസ് റൂമിലുമായി ഞങ്ങളുടെ കോളേജ് ജീവിതം തുടങ്ങി. രാവിലെ ഞങ്ങൾക്കും ഉച്ചയ്ക്ക് ഏക സീനിയർ ബാച്ചിനും ആയിരുന്നു ക്ളാസ്.
ഉച്ചയ്ക്കു ക്ളാസ്സ് കഴിഞ്ഞു വന്നാൽ പിന്നെ വേറെ പണികൾ ഒന്നും ഇല്ല . ആദ്യത്തെ ആവേശത്തിന് കുറച്ചു പഠിത്തം ഒക്കെ നടന്നെങ്കിലും, പിന്നെ ഓരോരുത്തരായി കോളേജ്/ഹോസ്റ്റൽ ജീവിതം  ആസ്വദിച്ച് തുടങ്ങി. ഹോസ്റ്റൽ മുറ്റത്തെ cricket കളിയും, ഷട്ടിൽ കളിയിലും തുടങ്ങി എവർഗ്രീൻ തുറുപ്പിലേക്ക്  എത്തി നിൽക്കുന്ന കാലം.

ഓപ്പറേഷൻ സനു

ഒരു ദിവസം രാത്രി പന്ത്രണ്ടു മണി ആയിക്കാണും ഞങ്ങൾ കുറച്ച് പേർ ചേർന്ന് assignment കോപ്പി അടി പരിപാടിയുമായി ഇരിക്കുന്നു .. ഡബിൾ ഡെക്കർ ന്റെ മുകളിലത്തെ നിലയിൽ ഞാനടക്കം കുറച്ചു പേരും, താഴെ  കുറച്ചു പേരും ഉണ്ട് . അവിടെ ഇവിടെയായി തീവ്ര വാദി, പശു, കോഴികുഞ്ഞു, എട്ടുകാലി മമ്മൂഞ്ഞു, വരയാട് തുടങ്ങിയ ജീവികളും ചിതറിക്കിടന്ന് ഉറങ്ങുന്നുണ്ട് (ഇതൊക്കെ ഓരോ പേരുകൾ ആണ്). ജനലിന്റെ അഴികളിൽ പ്രാവുകളും തൂങ്ങികിടപ്പുണ്ട് (ഒരിക്കലെങ്കിലും ബോയ്സ് ഹോസ്റ്റൽ കണ്ടിട്ടുള്ളവർക്ക് ഇതെന്താണ് എന്ന് മനസിലാവും).

അഭിജിത് (അവൻ ആണെന്ന് തോന്നുന്നു ) നമ്മടെ റൂമിൽ കയറി വന്നു .
"എടാ എല്ലാരും A റൂമിലേക്ക് വായോ ,ഒരു  അത്യാവശ്യ  കാര്യം ഉണ്ട് " അതും പറഞ്ഞു അവൻ ഓടി പോയി.

അങ്ങിനെ ഞങ്ങൾ എല്ലാവരും A റൂമിലേക്ക്  എത്തി. അവിടെ ചെന്നപ്പോൾ കുറച്ചു പേർ ആവേശം മൂത്തു നിൽക്കുന്നുണ്ട് ബാക്കി എല്ലാരും നല്ല ഉറക്കം.

ഷമീറിക്ക "എന്താഡാ  കാര്യം?"
അഭിജിത്  "സനുവിന് ഒരു പണികൊടുക്കാം..അവൻ രാവിലെ ആറു മണിക്ക്  എണീറ്റ് ഓടാൻ വേണ്ടി അലാം വച്ച് കിടപ്പുണ്ട് ..  തണുപ്പത്ത് മൂന്നാർ തേയിലക്കാടിന്റെ  ഇടയിൽ ഒക്കെ ഓടാൻ സൂപ്പർ ആണെന്ന് ഒക്കെ ആരോ അളിയനെ പറഞ്ഞു മൂപ്പിച്ചിട്ടുണ്ട് ..ഞങ്ങൾ അവന്റെ ക്‌ളോക്കിന്റെ ടൈം  മാറ്റി. ഇപ്പൊ  അടിക്കും, നിങ്ങളൊക്കെ ഒന്ന്  സപ്പോർട്ട് ചെയ്യണം!"

ഒരുത്തനു പണി കൊടുക്കന്നതല്ലേ,സാരം ഇല്ല ..assignment പിന്നെ എഴുതാം !!

അങ്ങിനെ അലാം അടിച്ചു തുടങ്ങി .. എന്നിട്ടും അവൻ എണീക്കാൻ ഉള്ള ഭാവം ഒന്നും ഇല്ല.. പിന്നെ എല്ലാരും കൂടെ കുലുക്കി വിളിക്കാൻ തുടങ്ങി . "സനൂ ..സനൂ ..എണീക്കേട .. ഓടാൻ പോവണ്ടേ???"

അവസാനം ഇവിടിപ്പോ എന്താ ഉണ്ടായേ എന്ന ഭാവത്തിൽ സനു എണീറ്റു ..ആരോ പറഞ്ഞു ഓടാൻ പോകുന്നതിനു മുന്നേ പല്ല് തേച്ചാൽ ഓടാൻ നല്ല fresh ആയിരിക്കും എന്ന് ..

അങ്ങിനെ സനു പേസ്റ്റ് ഒക്കെ എടുത്ത് , പല്ലു തേപ്പ് തുടങ്ങി ..അത് കണ്ട് ഞങ്ങളൊക്കെ അവിടെ അമർത്തി ചിരി തുടങ്ങി .. ഇതിനിടയിൽ കുറച്ചു പേര് അവനെ ഓരോന്ന് പറഞ്ഞു മൂപ്പിക്കുന്നും ഉണ്ട് ...

അങ്ങിനെ ആവേശം മൂത്തു സനു മങ്കികാപ് , sweater ഒക്കെ ഇട്ട് , അവന്റെ സ്വത സിദ്ധമായ ശൈലിയിൽ കൈയൊക്കെ മുന്നിലേക്ക്‌ വീശി വർക്ക് ഔട്ട് ചെയ്യാൻ ഉള്ള രീതിയിൽ "ഹൊ ആറു മണിയായിട്ടും കട്ട ഇരുട്ടാണല്ലോ .. ഇതൊന്നു മാറിയിരുന്നേൽ ഓടി തകർക്കായിരുന്നു !"

ഇത് കേട്ടതും എല്ലാവരും കൂടെ കൂട്ട ചിരിയായി... പാവംസനുവിന് മാത്രം ഒന്നും മനസിലായില്ല!!

ആരോ പാവം തോന്നി പിന്നെ കാര്യം പറഞ്ഞതും അവന്റെ വായീന്ന് നല്ല പച്ചത്തെറി എല്ലാവരും  കേട്ടു..

രാത്രി സഞ്ചാരികൾ 

ഹോസ്റ്റലിൽ എല്ലാ ദിവസവും  രാത്രി  അറ്റെന്റൻസ്  എടുക്കലും, പിന്നെ ഇടയ്ക്ക്  ഓരോ റൌണ്ട്  ചെക്കിങ്ങും ഉണ്ട് . മിക്കവാറും തോമസ്  ആയിരിക്കും ..ഇടയ്ക്ക് വാർഡൻമാരായ സാറുമാരും(due to technical difficulties  പേര് പറയുന്നില്ലാ) ,വല്ലപ്പോഴും principal സുരേഷ് സാറും..
8-9 മണിയോടെ എല്ലാ ഡോറും അടച്ചു ഞങ്ങളെ 'പൂട്ടി' ഇടും .

മുൻവശത്ത്  എല്ലാ റൂമിനും പ്രത്യേകം മരം കൊണ്ടുള്ള വാതിൽ ആണ് , പക്ഷെ പുറകിൽ എല്ലാ റൂമുകളും കണക്ട് ചെയ്ത്  ഒരു മെസ് ഹാൾ ഉണ്ട് ,അതിന് ചുറ്റും glass ഇട്ട്  മുഴുവൻ അടച്ചു വച്ചിട്ടുണ്ട്.
നാലുവർഷം കൊണ്ട്  programming, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങൾ ഒന്നുംപഠിച്ചില്ലെങ്കിലും, ഹോസ്റ്റലിൽ എത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ  തന്നെ താക്കോൽ ഇല്ലാതെ എങ്ങിനെ പൂട്ട് തുറക്കാം, എങ്ങിനെ പൂട്ടു പോലും തുറക്കാതെ ഡോർ തുറക്കാം, glass ഡോറിൽ നിന്ന് glass എങ്ങിനെ ഊരിമാറ്റാം , തിരിച്ചുവെക്കാം എന്നീ വിഷയങ്ങൾ ഞങ്ങളൊക്കെ Phd തന്നെ എടുത്തു... ഇക്കാര്യത്തിൽ പിള്ളേരുടെ 'research & innovations' കിടിലം ആണ് ...

രാത്രി ലോക്ക് തുറന്ന് , മതിൽ ചാടി തണുപ്പത്ത് നടന്ന് ടൗണിലെ തട്ട്  കടയിൽ ചെന്ന്  ചൂട്  പൊറോട്ടയും ഗ്രേവിയും പിന്നെ ഓംലെറ്റും(വീട്ടിൽ നിന്ന് കാശു കിട്ടിയ ഉടനെ ആണേൽ ചിക്കൻ /കാട ഫ്രൈ) കഴിക്കുമ്പോൾ ഉള്ള ഒരു നിർവൃതി !!!തട്ട് കട ഫുഡിന്റെ ടേസ്റ്റ്  ഒരിക്കലും  മറക്കാൻപറ്റില്ല ..

ഇനി കടയിൽപോയില്ലേലും രാത്രി വെറുതെ  സെമിത്തേരിയിൽ പോകുക, ഓജോ ബോർഡ് കളിച്ച് ആത്മാക്കളെ വിളിക്കുക .. അങ്ങിനെയും ചില കലാപരിപാടികൾ ...
പിന്നെ ചിലപ്പോഴൊക്കെ തണുപ്പത്ത് പള്ളിയുടെ സ്റ്റെപ്പിൽ പോയി ഇരിക്കും പള്ളി കുന്നിന്റെ മുകളിൽ ആയതു കൊണ്ട് ടൌൺ മുഴുവൻ കാണാം... കോടമഞ്ഞിൽമൂന്നാറിന്റെ സൗന്ദര്യം ഒത്തിരി കൂടും ..

ഒരു സുഖം ..ഒരു മനസുഖം !!

വിശപ്പിന്റെ വിളികൾ 

വൈകുന്നേരം നാലു മണിക്ക്  ചായയും, എണ്ണതോണിയിൽ മുക്കിയ ഉഴുന്ന് വടയും കഴിച്ച് പുറകിലെ വരാന്തയിൽ നിരത്തിയിട്ട ഡെസ്കിന്റെ മണ്ടയിൽ എല്ലാരും കൂടെ നിരന്നിരിക്കും. വടയിലെ എണ്ണ മൊത്തം പിഴിഞ്ഞ് കളഞ്ഞാലേ അത് വായിൽ  വെക്കാൻ പറ്റൂ . മെസ് ഹാളിന്റെ ഇങ്ങേ അറ്റത്ത് ടീവിയിൽ വിക്രമിന്റെ "ഓ പോടു.." ഒക്കെ പാടി തകർക്കുന്നുണ്ടാകും ..
അതിന്റെ കൂട്ടത്തിൽ പുറകിലെ തേയില തോട്ടം വഴി GH ലേക്ക് പോകുന്ന വെള്ള ഉടുപ്പിട്ട മാലാഘമാരെ കമന്റ് അടിക്കലും കൂവലും ഒക്കെ ഒരു സൈഡ് ബിസിനസ് ആയി അതും. എന്നാണ് നാട്ടുകാർ കേറി നെരങ്ങുക എന്നറിയില്ല.

അതൊക്കെ കഴിയുമ്പോഴേക്കും എല്ലാവർക്കും വിശപ്പു തുടങ്ങും. മൂന്നാർ എത്തിയ ശേഷം പിള്ളേരുടെ മെറ്റബോളിസം അങ്ങട് കൂടി. രാത്രി ആണ്  മെയിൻ.
രാത്രി മിക്കപ്പോഴും ചപ്പാത്തി /പൊറോട്ട  വിത്ത്  മുട്ട/വെജ്/ചിക്കൻ  കറി ആണ് മെനു - രണ്ടു ചിക്കൻ പീസും, അൺലിമിറ്റഡ് ചാറും.

നോൺ വെജ് ആണേൽ  പറയണ്ട.. പ്രാന്ത് ആണ് ..ഓരോരുത്തന്മാർ ഇരുപത്തിമൂന്ന്  പൊറോട്ട/ചപ്പാത്തി ഒക്കെ കഴിച്ചു തീർക്കും (അമ്മച്ചിയാണേ തള്ളിയതല്ലാ. ഡൌട്ട് ഉണ്ടേൽ തോമസ് സാറിനെ വിളിച്ചു ചോദിച്ചാൽ മതി, വേറെ ആര് മറന്നാലും സാറ് മറന്ന് കാണൂലാ !) അതും കഴിഞ്ഞു ഉച്ചക്കത്തെ ചോറ് തീർക്കും ...
ഇനി അതും പോരാഞ്ഞിട്ട് രാവിലത്തെ ഇഡലി/ദോശയും പുളിച്ച സാമ്പാറും ബാക്കി ഉണ്ടേൽ അതും തീർക്കും ..
എന്നിട്ടും പോരാതെ bread പാക്കറ്റ് വരെ പൊട്ടിച്ചാലേ പലരുടേം വിശപ്പു തീരൂ. ഈ കഴിക്കുന്നവർമാർ ആരും തന്നെ തടിമാടൻ മാരൊന്നുംഅല്ല..
അന്നത്തെ നരിന്തു ചെക്കന്മാർ... ജിതേഷ്, വിമൽ , സജീഷ് അങ്ങിനെ പോകുന്നു കോമ്പറ്റിഷൻ വിന്നേഴ്സ് ...എന്തിന് ..ഈ ഞാൻ വരെ കഴിച്ചിട്ടുണ്ട് 16 ചപ്പാത്തി!

(ഇത്രയും കഴിച്ചിട്ട് പിന്നെയും രാത്രി തട്ട് കടയിൽ പോകുന്ന ടീമ്സും ഉണ്ട്.  ഒരിക്കൽ  രാത്രി ലേറ്റ് ആയി നാട്ടിൽ നിന്ന് വന്നപ്പോ ഹോസ്റ്റലിൽ നിന്ന് ഫുഡ് കിട്ടില്ലെന്ന് മനസിലായി .  അത് കൊണ്ട് കടയിൽ നിന്ന് വാങ്ങിച്ചു കൊണ്ട് പോയ ഫുഡിൻറെ കറി പാക്കറ്റ് അങ്ങിനെതന്നെ പ്രശാന്ത് വായിലേക്ക് കമിഴ്ത്തിയ സീൻ ഇപ്പോഴും മനസിലുണ്ട് .)

കുണുക്ക് ഗുലാൻ!

ചീട്ടുകളി! അതാണ്  ആസ്ഥാന വിനോദം.. റമ്മി,ബ്ള്ഫ്  എന്നിങ്ങനെ തുടങ്ങിയ ചീട്ടുകളി, അവസാനം തുറുപ്പിൽ എത്തിയതോടെ ആവേശം അങ്ങ് കുരിശുമല കയറി...
28, 56  അങ്ങിനെ പല വകഭേദങ്ങളിലും ഞങ്ങൾ പയറ്റി തെളിഞ്ഞു.

സ്വന്തം  ചെവിയിൽ കുണുക്ക് കയറിയാലും അപ്പുറത്തു ഇരിക്കുന്നവന്റെ ചെവിയിലെ കുണുക്ക് ഇറക്കില്ലെന്ന വാശിയിൽ ഓണേഴ്സും തനിയും വിളിച്ചു തകർത്തു(കയ്യിൽ കൊള്ളാവുന്ന ഒരു ചീട്ടും ഇല്ലെങ്കിലും) ,കൂട്ടത്തിൽ കള്ളക്കളിയും!! കളിക്കുന്നവർക്കും കാണാൻ ഇരിക്കുന്നവർക്കും ഒരു പോലെ ആവേശം, സന്തോഷ് ഒക്കെ ആ ഏരിയയിൽ ഉണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട,ആകെ ഓളം ആണ് ! ചില ദിവസങ്ങളിൽ രാവിലെ ആറു മണിവരെ ഒക്കെ ഇരുന്ന് കളിച്ചിട്ടുണ്ട്.

ഒരു ദിവസം നമ്മുടെ Princi(pal) നേരത്തെ ചെക്കിങ് തുടങ്ങി.. മൂന്നു മുറിയിലും തകർത്തു ചീട്ടുകളി.. പഠിപ്പന്മാർ ഒഴിഞ്ഞ റൂമിൽ (D?) ഇരിപ്പും ഉണ്ട്.

ആദ്യത്തെ  റൂമിൽ എത്തിയത് പിള്ളേർ നേരത്തെ തന്നെ കണ്ടു. അപ്പൊ തന്നെ ചടപടാന്ന് ചീട്ടൊക്കെ ഒളിപ്പിച്ചു ഒന്നും അറിയാത്ത മട്ടിൽ ഇരിപ്പായി .

Princi : "എന്താ ഇവിടെ പരിപാടി.  ചീട്ടുകളി ആണോ?"
Sreejith : "ഏയ്, ഒന്നും ഇല്ല സാറേ.. ഞങ്ങൾ ലാബിന്റെ കാര്യം പറയുവായിരുന്നു"

Princi : "എന്നിട്ട് തന്റെ ചെവിയിൽ എന്താടോ ?"

sreejith ചെവിയിൽ തപ്പി നോക്കിയപ്പോ നേരത്തെ രണ്ട് ചെവിയിലും കുണുക്ക് വെച്ച ചീട്ട്  അവിടെ ഉണ്ട് .. തിരക്കിൽ അതെടുത്ത് മാറ്റാൻ മറന്നു! അവൻ ഒരു ചമ്മിയ ചിരി ഒക്കെ ചിരിച്ച് അതെടുത്ത് മാറ്റി.
Princi : "ഉം ...ഇതൊന്നും ഇവിടെ വേണ്ട.." അതും പറഞ്ഞു അടുത്ത റൂമിലേക്ക് നടന്നു.

അടുത്ത റൂമിൽ എത്താറായപ്പോ അവിടെ ഭയങ്കര ബഹളം.. സന്തോഷ് ഒക്കെ അവിടെ ഉണ്ട്!
Princi പമ്മി പമ്മി നടന്ന് സന്തോഷിന്റെ പുറകിൽ എത്തി. അവൻ ആണേൽ രണ്ടു ചെവിയിലും കുണുക്കു കയറിയതിന്റെ കട്ട ടെൻഷൻ! പുള്ളി വന്നത് കണ്ടില്ല!
princi പതുക്കെ ചെന്ന് കൈയിട്ടു ചീട്ട് പിടിച്ച് വാങ്ങി...

അതോടെ സന്തോഷ് ചാടി എഴുന്നേറ്റു : "ഇടെടാ മൈ**** ചീട്ട് ... മനുഷ്യൻ എങ്ങിനെ തുറുപ്പിട്ടു വെട്ടും എന്ന് ടെൻഷൻ അടിച്ച് ഇരിക്കുമ്പോഴാ അവന്റെ ...."

 മുഴുവനാക്കുന്നതിനെ മുന്നേ അവൻ ആളെ കണ്ടു "അയ്യോ!! സാറോ!" (ഇത് അവന്റെ ശബ്ദത്തിൽ പറഞ്ഞാലേ  ആ പഞ്ച് വരൂ) അതോടെ റൂമിൽ കൂട്ടച്ചിരിയായി !!

പ്രിൻസിക്ക് എന്താ പറയേണ്ടത് എന്നറിയാത്ത അവസ്ഥ ആയി ..പുള്ളി അതോടെ പതുക്കെ പരിപാടി മതിയാക്കി തിരിച്ചു പോയി..

ബിജു സാറിന്റെ ആയിരുന്നു അടുത്ത ഊഴം. ഇതിന്റെ അടുത്ത ദിവസങ്ങളിലൊന്ന്  ബിജു സാറും ഒളിച്ചും പാത്തും വന്നു ഒരുത്തന്റെ ചീട്ട് പിടിച്ച് വാങ്ങി (ആരാണെന്ന് ഓർമ്മ ഇല്ല).
എടുത്തു നോക്കിയപ്പോ ചീട്ടിൽ  മൊത്തം തു*** പടം! പുളിക്കും എന്ത് പറയണം എന്നറിയാത്ത അവസ്ഥ!! "ഹി ഹി ഹി !! തന്റെ സ്ഥിരം ചിരിയും(ചമ്മിയ വെർഷൻ) ചിരിച്ച് ചീട്ട് തിരിച്ച് കൊടുത്ത് പാവം ആ ഏരിയ തന്നെ വിട്ടുപോയി ..

ഈ സംഭവങ്ങൾക്ക്  ശേഷം സാറുമാരാരും ചീട്ടുകളിക്കുമ്പോൾ ഞങ്ങളെ ശല്യപ്പെടുത്താൻ ധൈര്യപ്പെട്ടിട്ടില്ല.

കുറുക്കന്മാരും കരടിയും 

കറൻറ്  പോയാൽ കൂവണം -  ഞങ്ങൾ കോളേജ് പിള്ളേരുടെ മൗലിക അവകാശങ്ങളിൽ ഒന്ന്. ആ സമയത്ത് സ്ഥിരമായി പവർ കട്ട് ഉണ്ട് . ജനറേറ്റർ ഓൺ ചെയ്യാൻ സാധരണ കുറച്ചു സമയം വേണം, ആ ഗ്യാപ്പിൽ ആണ് കലാപരിപാടികൾ..

കറന്റ് പോകാറാകുമ്പോഴേക്കും എല്ലാവരും റെഡി ആയിരിക്കും.. A റൂമിന്റെ അടുത്താണ്  സാറുമാരുടെ റൂമും, മാനേജരുടെ റൂമും.. അതിന്റെ ഒരാവേശം അവിടെ കൂടുതൽ ഉണ്ട് .മറ്റു റൂമിലുള്ളവരും ചിലപ്പോഴൊക്കെ കറന്റ് പോകുമ്പോൾ അവിടെ ചെല്ലാറുണ്ട്, ഒരോളത്തിന് !

കറന്റ് പോകുന്ന സെക്കൻഡിൽ കൂവൽ തുടങ്ങി...കൂവൽ എന്ന് പറഞ്ഞാൽ ഒന്നൊന്നര കൂവൽ ആണ് ..പല പല വെറൈറ്റിസ് ഉണ്ട് ..കുറുക്കന്റെ പോലെ ഓളി ഇടൽ, പട്ടി ,പൂച്ച, പശു, കാക്ക തുടങ്ങി ഭൂമിയിലെ ഒരുമാതിരി എല്ലാ വിധത്തിലും ഉള്ള ജീവികളുടേം ശബ്ദം ഹോസ്റ്റിൽ ഉടനീളം കേൾക്കാം ..കൂട്ടത്തിൽ തോമസ് സാറിനു പൂരപാട്ടും..ഒരാളേയും സൗണ്ട് കൊണ്ട് തിരിച്ചറിയാൻ പറ്റില്ല ...സന്തോഷിന്റെ ഒഴിച്ച് ....

ഈ സമയത്ത്കൂട്ടത്തിൽ ഒരുത്തന്  ഒരു കലാപരിപാടി കൂടെ ഉണ്ട് .. ആരെങ്കിലും നടന്നു വരുന്നുണ്ടെങ്കിൽ അവൻ പുറകീന്ന് കെട്ടിപിടിക്കും .. പേടിപ്പിക്കാൻ!!  ഇത്തവണയും അവൻ ഇരുട്ടത്ത് വാതിൽ കടന്ന്  ഒരു നിഴൽ  വരുന്നത് കണ്ടപ്പോ ഓടി ചെന്ന് കെട്ടി പിടിച്ചു.

നിഴൽ : "ആരാ അത് ?"
കെട്ടിപിടിത്തത്തിൽ നമ്മടെ പയ്യന് എന്തോ ഒരു പന്തികേട് ..ഇത് പരിചയമുള്ള ശരീരം അല്ല ..
അവൻ  പറഞ്ഞു : " ഞാനാ........കരടി! " (കരടിമാമൻ എന്നുള്ളത് അവന്റെ ഇരട്ടപ്പേര് ആണ് , പക്ഷെ അവനത് പറഞ്ഞത് സ്വന്തം പേര് പറയുന്നത് പോലെ ആണ് )
നിഴൽ : "എന്ത്  കരടിയോ? "

കരടിക്ക്  അപകടം മണത്തു, principal!!! അവൻ ആ ഇരുട്ടത്ത്  എങ്ങിനെയൊക്കെയോ ഓടി രക്ഷപെട്ടു!

പിന്നീടുള്ള ദിവസങ്ങളിൽ നമ്മുടെ ബാച്ചിൽ ഏറ്റവും ഫേമസ് ആയ ഡയലോഗ്കളിൽ  ഒന്നാണ്  "ഞാനാ...കരടി!"

തള്ള്  തള്ള് തല്ലിപ്പൊളി വണ്ടി 

ഈ പാട്ട് രണ്ട് സാഹചര്യങ്ങളിൽ ആണ് ഞങ്ങൾ പാടിക്കൊണ്ടിരുന്നത് .. ഒന്ന് ഹോസ്റ്റലിലും, രണ്ടാമത്തേത് കോളേജ് ബസ്  മലകേറുമ്പോഴും .. രണ്ടാമത്തേത്  പിന്നീട് പറയാം..

ഞങ്ങൾടെ വാർഡനായ ഗ്രാഫിക്സ് സാറ്  ഒരു പഴഞ്ചൻ അംബാസിഡർ വാങ്ങി. രാവിലെ മൂന്നാറിലെ തണുപ്പും, വണ്ടിയുടെ വയസ്സും കൊണ്ട് കാറ് മിക്കവാറും  സ്റ്റാർട്ട്  ആകില്ല. സാറുമാര് രണ്ടുപേരും കൂടെ കാറുമായി ഗുസ്തി കൂടുന്നത് കാണാൻ പിള്ളേർ അവിടെ നോക്കി നിൽക്കാറുണ്ട് ...ഇടയ്ക്ക് കാർ തള്ളാനും കൂടും ..(പുള്ളിക്ക് കല്യാണം ആലോചിക്കുന്ന ടൈം ആണെന്ന് പിന്നീട് അറിഞ്ഞു.. കാറ് തള്ളുന്ന ടൈമിൽ അവരെങ്ങാൻ കേറി വന്നിരുന്നെങ്കിൽ സീൻ പൊളിച്ചേനെ!). അതോടെ രാത്രി ഗാനമേളയിൽ ഈ പാട്ടു കൂടെ കൂടി.

ആ സമയത്താണ് internals ന്റെ മാർക്ക് വന്നത് ..ഗ്രാഫിക്സ്ന് ആൺപിള്ളേർക്ക് മാർക്ക് കുറവ് .. അതോടെ പിള്ളേര് മൊത്തം കലിപ്പായി, എങ്ങിനെ സാറിനു പണി കൊടുക്കാം എന്നതായി ചിന്ത! പല ഐഡിയകളും വന്നു, സീനിയർസ് ചെയ്ത പോലെ ഫുഡിൽ വിം കലക്കി കൊടുത്താലോ എന്നുവരെ ഐഡിയകൾ...

 ഒരു ദിവസം സാറ് വീട്ടിൽ പോയ ദിവസം  രാത്രി ആരോ അവരുടെ ബാത്റൂമിലെ ജനൽ തുറന്നു കൈയിട്ടു അതിലെ സാധനങ്ങൾ ഒക്കെ പുറത്തെടുത്തു..പേസ്റ്റ്, ഷേവിങ്ങ് cream അങ്ങിനെ ചില ഐറ്റംസ് ....നമ്മളൊക്കെ പുറത്തിറങ്ങി ചെന്നപ്പോ അവിടെ ഭയങ്കര പല്ല് തേയ്പ്പ് ..വല്ലപ്പോഴും മാത്രം പല്ല് തേക്കുന്ന ****വരെ പല്ല് തേക്കുന്നു..
സംഭവം വേറൊന്നുമല്ല ..പേസ്റ്റ് മാറ്റി അതിന് പകരം ഷേവിങ്ങ് cream നിറയ്ക്കുക ...ഒരു ചെറിയ പണി.... പിന്നെ ഞങ്ങൾക്ക് ഒന്നും വേസ്റ്റ് ആക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് പല്ലു തേച്ചു എന്നേ ഉള്ളൂ... അവസാനം എന്തായി എന്നറിയില്ല...സാറ് എടുത്തു തേച്ചോ ആവോ.. ഷേവിങ്ങ് ക്രീം അല്ലെ..കുഴപ്പമൊന്നുംപറ്റില്ലെന്ന് വിചാരിക്കുന്നു.. ഏതായാലും ഞങ്ങളുടെ കുരുത്തക്കേട് സാറുമാർ പൊറുക്കണമെന്നേ പറയാനുള്ളൂ.



വാൽകഷ്ണം: സൗകര്യങ്ങളിലും ഭക്ഷണത്തിലും അന്ന് പരാതി മാത്രമേ ഉണ്ടായിരുന്നുള്ളൂ....പക്ഷെ ഇന്ന് ..ഒരിക്കൽകൂടി, ഒരു ദിവസം എങ്കിലും പഴയപോലെ അവിടെ ഒരുമിച്ച് താമസിക്കാനുള്ള ആഗ്രഹം എല്ലാവരുടേയും മനസ്സിൽ ബാക്കി!! തത്കാലം നിർത്തുന്നു...കഥകൾ ഇനിയും ഒരുപാട് ബാക്കിയുണ്ട്....

                                                                                -by Spring Valley Boyz '01


October 15, 2010


Thursday, April 19, 2012

അക്കരെ അക്കരെ അക്കരെ...കഥ തുടരുന്നു

കാലം കുറെ കടന്നു പോയാലും ദാസനും വിജയനും എപ്പോളും ഉണ്ടാകും...
കാലാനുശ്രുതമായ മാറ്റങ്ങളോടെ.. 
ഇപ്പോള്‍ രണ്ടാളും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ആണ്. 
പണ്ടത്തെ പോലെ അല്ലല്ലോ....കേരളത്തില്‍ കല്ലെടുത്ത്‌ വെറുതെ എറിഞ്ഞാല്‍ ഒന്നുകില്‍ ഒരു എഞ്ചിനീയര്‍ന്‍റെ അല്ലേല്‍ ഡോക്ടറുടെ തലയില്‍ കൊള്ളും എന്നല്ലോ പുതുമൊഴി. 
ഇപ്പോള്‍ ദാസനും വിജയനും കൊച്ചിയില്‍ ഇരുന്നു അമേരിക്കയിലെ  ഏതോ ഒരു മുക്കില്‍ കിടക്കുന്ന ആരും പേര് കേള്‍ക്കാത്ത ഒരു കമ്പനിയുടെ ഓണ്‍ലൈന്‍ സൈറ്റ് മാന്തി കൊണ്ടിരിക്കുകയാണ്.

ദാസന്‍: വിജയാ.. നമ്മളിങ്ങനെ എന്നും ഇവിടെ ഇങ്ങനെ ഇരുന്നാല്‍ മതിയോ?? എന്തെങ്കിലും ഒക്കെ ഒരു ചേഞ്ച്‌ വേണ്ടേ..
വിജയന്‍ :  ശരിയാ.. നമ്മുക്കിന്നു പാര്‍ക്കില്‍ പോയി രണ്ടെണ്ണം അടിച്ചാലോ ???


ദാസന്‍ : ഹാ. എടാ അതല്ല ഞാന്‍ പറഞ്ഞത്.. എടാ നമ്മടെ അപ്പുറത്തും ഇപ്പുറത്തും ഒക്കെ ഇരിക്കുന്ന എല്ലാരും അമേരിക്കയിലും ഓസ്ട്രലിയയിലും ഒക്കെ പോണു. നമുക്കും ഇവിടൊക്കെ പോകണ്ടേ??? എന്നും ഈ കോണകവും കഴുത്തിലിട്ട് ഇങ്ങനിരുന്നു ബഗ്ഗ്‌ ഫിക്സ് ചെയ്താല്‍ മതിയോ???
വിജയന്‍ : പിന്നേ...  നമുക്കും പോണം..


ദാസന്‍: അമേരിക്കയില്‍ പോയി... ഹോളിവുഡ് ഒക്കെ കറങ്ങി.. 
വിജയന്‍: ബോധം പോകുവോളം വെള്ളമടിച്ച്‌....
 
ദാസന്‍: മെഗാന്‍ ഫോക്സ്ഇന്റെം സ്കാര്‍ലെറ്റ് ജോണ്‍സന്റേം ഒക്കെ കൂടെ ഡാന്‍സ് കളിച്ച്....
ലാസ് വെഗാസില്‍ പോയി ചൂത് കളിച്ചു...കോടിക്കണക്കിനു ഡോളര്‍ വാരും... 
എന്നിട്ട് നമ്മള്‍ സ്വന്തം ജെറ്റില്‍ നാട്ടില്‍ വരും...എയര്‍പോര്‍ട്ടില്‍ നമ്മളെ കാത്തു നമ്മടെ സ്വന്തം ഫെരാരി  ഉണ്ടാകും.....അല്ലെ വേണ്ടാ.. ലിമോ മതി...നല്ല..പച്ച ലിമോ...
വിജയന്‍: ആഹാ... എന്ത് നല്ല നടക്കാത്ത സ്വപ്നം. ജെറ്റില്‍ അല്ലടാ.. ജെട്ടിയില്‍ ആയിരിക്കും വരുന്നത്..ഒന്ന് പോടാ.


ദാസന്‍: എടാ വേണമെന്ന് വിചാരിച്ചാല്‍ എന്തും നടക്കും.. പക്ഷെ വിചാരിക്കണം..
 വിജയന്‍ : ശരി നീ അവിടെ വിചാരിചോണ്ട്  ഇരുന്നോ.. എനിക്ക് വേറെ പണി ഉണ്ട്..

*****************************************

ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം മാനേജര്‍ വിജയനെ വിളിച്ചു കൂട്ടില്‍ കയറ്റി...
മാനേജര്‍: വിജയന്‍ എന്നെ ഒന്ന് സഹായിക്കണം... നമ്മടെ ക്ലൈന്റിന്റെ ആ ഓണ്‍ലൈന്‍ സൈറ്റില്‍ ഏതാണ്ട് മെമ്മറി ലീക്കോ...അങ്ങനെ ഏതാണ്ട് സംഭവം.. നിങ്ങള്‍ പോയി അതൊന്നടച്ചിട്ടു വരണം..


വിജയന്‍: ഇങ്ങനത്തെ ചീള് പണികളൊന്നും എന്നെ കൊണ്ട് പറ്റില്ല ...സാറ് വേറെ കൊള്ളാവുന്ന കേസ് വല്ലോം ഉണ്ടേ പറ നോക്കാം...
മാനേജര്‍ : MR . വിജയന്‍അങ്ങനെ പറ്റില്ല എന്ന് പറയരുത്.. യുഎസ്സില്‍  എല്ലാ ചെലവും കമ്പനി നോക്കും. ഇത് നമ്മുടെ കമ്പനിയുടെ അഭിമാനത്തിന്റെ പ്രശ്നം ആണ്.. നിങ്ങള്‍ രണ്ടാളും കൂടെ അതൊന്നു പോയി ശരിയാക്കീട്ട് വരണം..

വിജയന്‍(പകപ്പോടെ): എവി....ടെ...യാന്ന....പറഞ്ഞത്..
മാനേജര്‍ : യുഎസ്സില്‍ ... അമേരിക്കയില്‍ ...


വിജയന്‍: ഓ... അങ്ങിനെയാണല്ലേ... ഇപ്പൊ ഞാന്‍ കുറച്ചു ബിസി ആണെന്ന് സാറിന് അറിയാല്ലോ.. എന്നാലും ഞാന്‍ നോക്കാം... പിന്നെ രണ്ടാളും എന്ന് പറഞ്ഞത് ദാസനെ ആയിരിക്കുമല്ലേ.. അതിന്റെ ആവശ്യമില്ല... ഇത് ശരിയാക്കാന്‍ ഞാന്‍ മാത്രം മതി..


മാനേജര്‍ : അല്ല ..സാധാരണ നിങ്ങള്‍ രണ്ടാളും കൂടെ അല്ലേ ചെയ്യാറ്


വിജയന്‍: കാര്യം ഞങ്ങള്‍ രണ്ടാളും കൂടെ ഒക്കെ തന്നെയാണ് ചെയ്യാറ്.. പക്ഷെ ഇത് അവനെ കൊണ്ട് ചെയ്യാനൊന്നും പറ്റില്ല.. ഇത് കുറച്ചു വിവരം ഉള്ളവര്‍ക്കെ പറ്റൂ..  പിന്നെ അവനെ കൊണ്ട് പോകുന്നത് കമ്പനിക്ക്‌ നഷ്ടമല്ലേ.. നമുക്ക് നമ്മുടെ ബില്ലിംഗ് ഒക്കെ നോക്കണ്ടേ???


മാനേജര്‍ : എന്നാല്‍ പിന്നെ അങ്ങിനെ ആകട്ടെ.. ഈ ആഴ്ച തന്നെ പോകണം.. കാര്യങ്ങളെല്ലാം പെട്ടെന്ന് ശരിയാക്കണം.. 


അങ്ങിനെ ഒരു ശനിയാഴ്ച വൈകുന്നേരം വിജയന്‍ അമേരിക്കയിലേക്ക് പറന്നു..
ദാസനാകട്ടെ തനിക്കു പോകാന്‍ പറ്റാത്താതിനെക്കാള്‍ കൂടെ തെണ്ടിതിരിഞ്ഞു നടന്നവന്‍ പോയല്ലോ എന്നോര്‍ത്ത് വിഷമിച്ചിരിപ്പായി.....
***************************************************

രണ്ടാഴ്ച കഴിഞ്ഞു ....ഒരു ദിവസം വെളുപ്പിന് ദാസന്റെ മൊബൈലില്‍ ഒരു കോള്‍...കുറെ പൂജ്യങ്ങള്‍...


"ഹലോ!!! ദാസാ എടാ ഇത് ഞാനാടാ വിജയന്‍.....എന്നെ എങ്ങിനെയെങ്കിലും ഒന്ന് രക്ഷിക്കെടാ... ഇവന്മാര്‍ എന്നെ പണിയെടുപ്പിച്ച് കൊല്ലാറാക്കി..." 
"ഏതാണ്ട് സെര്‍വര്‍ ഒക്കെ ശരിയാക്കണം എന്നൊക്കെയാ ഇവന്മാര്‍ പറയുന്നത്. ഞാന്‍  നെറ്റില്‍ കണ്ട ഏതാകൊറേ കമാന്‍ഡ് അടിച്ചു നോക്കി.. മുന്‍പ് ഇച്ചിരി സ്ലോ ആണെന്നെ ഉണ്ടായിരുന്നുള്ളൂ.. ഇപ്പൊ കുന്ത്രാണ്ടം സ്റ്റാര്‍ട്ട്‌ ആവുന്നില്ലെടാ.... " 


ദാസന്‍ : "നന്നായി ...നിനക്കങ്ങനെ തന്നെ വേണം.... നീ പോകുമ്പോള്‍ എന്തായിരുന്നു നിന്റെ അഹങ്കാരം .... " 

വിജയന്‍ : "ദാസാ നീ കൂടെ കയ്യൊഴിഞ്ഞാല്‍  ഞാന്‍ പെരുവഴിയാകും.. എന്ത് വേണേലും ചെയ്യാം.. മാനേജര്‍നോട് പറഞ്ഞു ഞാന്‍  നിന്നേം ഇങ്ങോട് കൊണ്ട് വരാം...." 

ദാസന്‍: "hmm  ആലോചിക്കട്ടെ... എന്നേം കൊണ്ട് പോകുമെന്ന് ഒറപ്പാണല്ലോ അല്ലേ..."
 "നിനക്ക് സെര്‍വര്‍ സ്റ്റാര്‍ട്ട്‌ ചെയ്യണം അത്രെല്ലേ ഉള്ളൂ..." 
"അതേ..."

ദാസന്‍ : "സെര്‍വര്‍ ചരിച്ചു വച്ച് സ്റ്റാര്‍ട്ട്‌ ചെയ്യെടാ..."
വിജയന്‍ : "എന്ത്.."

ദാസന്‍ : "എടാ നീ കണ്ടിട്ടില്ലേ... പണ്ടത്തെ ഈ സ്കൂട്ടെര്‍ ഒക്കെ സ്റ്റാര്‍ട്ട്‌ ചെയ്യുന്നത് കണ്ടിട്ടില്ലേ... ചരിച്ചു വച്ച്... ഈ സെര്‍വര്‍ ഒക്കെ ഏതാണ്ട് അതേ പോലാ..... നീ ഒന്ന് ട്രൈ ചെയ്തു നോക്ക്.. "
 
 .....................................................................................
സെര്‍വര്‍ ചരിച്ചു വച്ചിട്ടും അത് സ്റ്റാര്‍ട്ട്‌ ആയില്ല... അങ്ങിനെ സെര്‍വര്‍ സ്റ്റാര്‍ട്ട്‌ ആക്കാന്‍ വേണ്ടി ദാസനും ഒരു ശനിയാഴ്ച രാവിലെ അമേരിക്കയിലേക്ക് പറന്നു...

(അമേരിക്കയിലെ വിശേഷങ്ങളുമായി കഥ ഇവിടെ തുടരുന്നു.......................)

Sunday, April 15, 2012

Ottanthullal - Wing Dings at Onsite

ഇതാണ് "Onsite" റിയാലിറ്റി......
Directed by employees & dedicated to all IT professionals..........




Monday, August 29, 2011

The Prestige

Every magic trick
consists of three parts, or acts.

The first part is called "the pledge."
The magician shows you something ordinary.

The second act is called "the turn."
The magician takes the ordinary something and makes it into something extraordinary.

But you wouldn't clap yet, because making something disappear isn't enough.
You have to bring it back.

Now you're looking for the secret.
You don't really want to work it out.
You want to be fooled.....

Wednesday, December 15, 2010

ഗൂഗിള്‍ മാപ്സ്

ഗൂഗിള്‍ മാപ്സ് ഇത്ര വലിയ ഒരു സംഭവം ആണെന്നും അത് കൊണ്ട് കൊറേ വലിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് എനിക്കിപ്പോഴാ മനസിലായത്..
അതിനു നിതാന്തമായതോ നമ്മുടെ വിനോദിന്‍റെ വഴിപ്രശ്നം. വിനോദ് ആണേല്‍ ഒരു ചെറിയ പ്രസ്ഥാനം തന്നെ ആണ്.

പുള്ളിയുടെ പറമ്പില്‍ കൂടെ അയല്‍കാര്‍ വഴി നടക്കാന്‍ തുടങ്ങിയത്രേ!
പുള്ളിയുടെ ഭാഷയില്‍  പറഞ്ഞാല്‍
"അയ്‌..തോന്ന്യാസം.. അല്ലാതെ  എന്തൂട്ടാ..പറയാ..
അപ്പറത്ത്......വേറെ വഴീള്ളപ്പാ.... മ്മടെ മുറ്റത്തൂടെ നടക്കണ്ട കാര്യല്ലില്ലാ... "

നേരാണ്... സ്വാഭാവികമായും നമ്മുടെ നായകനും വീട്ടുകാരും  വേലികെട്ടി വഴിയടച്ചു.. പിന്നെ ഒരു ഗേറ്റ്ഉം വച്ചു..

ഒരു ദിവസം വൈകുന്നേരം റൂമില്‍ എത്തുമ്പോള്‍ പുള്ളി ഒരേ ബഹളം..ജെറിന്‍നോടാണ്..
അദേഹത്തിന്റെ ആത്മീയഗുരു സ്ഥാനം  ഏറ്റെടുത്ത് ജെറിന്‍ പതിവ് സ്റ്റൈലില്‍ കസേരയില്‍ ചമ്മ്രം പിടിച്ചു ഇരിപ്പുണ്ട്('അയ്യപ്പന്‍ പോസ്'  തന്നെ ;) ).
അരവിയാണേല്‍ 'കാസര്‍കോട്കാര്‍ക്ക്  എന്താ ഈ  വഴിയില്‍ കാര്യം' എന്ന മട്ടില്‍  ലാപ്ടോപിന്റെ വാല് ചെവിയില്‍ തിരുകി വച്ചോണ്ട് ഇരിക്കുന്നു..

 ഞാന്‍ : "എന്ത് പറ്റി വിനോദെ.." 
വിനോദ്: "നമ്മടെ ഗേറ്റ്ണ്ട് ലാ... ആ... കന്നാലീള്.... മുറിച്ചിട്ടു...."

ഞാന്‍: "ആണോ .. അതു ശരി.. എന്നിട്ട്... "

"എന്നിട്ടെന്താ... മ്മള് പോലീസീ കംബ്ലൈന്റ്റ് കൊടുത്തില്ല്യേ...
എന്നട്ടാ ഗേറ്റങ്ങട് പിന്ന്യേം പിടിപ്പിച്ച്..."
"ഇന്യവന്മാര് അതീ തൊട്ടാണ്ട്ണ്ടല്ലാ.. വിവര്റിയും..."

ഈ വേലി ചര്‍ച്ച തുടങ്ങീട്ടു കാലം കുറച്ചായി..
ഇനി നിന്നാല്‍ ബുദ്ധിമുട്ടാവും  എന്ന് മനസിലായപ്പോള്‍  ഞാന്‍ പയ്യെ വലിഞ്ഞു..
പക്ഷെ ജെറിന്‍... നാട്ടാമ സ്റ്റൈലില്‍ പുള്ളിയെ ഉപദേശിക്കാന്‍ തുടങ്ങി.
എന്താന്നറിയില്ല... അങ്ങേര്‍ക്കു ഇപ്പൊ അതൊരു ആവേശമായി മാറീട്ടുണ്ട്..
കുറെ കഴിഞ്ഞപ്പോള്‍ നാട്ടാമ എന്തോ തീര്‍പ്പും കല്പിച്ചു പോയി കിടന്നുറങ്ങി.

 -----------------------------------------------

"ജെറിനെ.... അത് പോയി.... "
പിറ്റേദിവസം രാവിലെ ഈ ഒച്ചപ്പാട് കേട്ടുകൊണ്ടായിരുന്നു ഞാന്‍ കണ്ണുതുറന്നത്.
ജെറിന്‍ :  "എന്ത് പോയി??"
വിനോദ്: "ഗേറ്റ് ..പുത്യത് വച്ചതും അവന്മാര് മുറിച്ചോണ്ട് പോയി.."


(എന്താ പറയാ... ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയില്‍ ആയി ജെറിന്‍...
ഞാന്‍ മെല്ലെ പുതപ്പു തല വഴി മൂടി.. )
 -----------------------------------------------

വൈകുന്നേരം കയറിവന്നപാടെ അരവിയോട് വിനോദ്
 "അരവീ... നീ മറ്റേ ഗൂഗിള്‍ മാപ്പിന്‍റെ പ്രൊജക്റ്റ്‌ ചെയ്തതല്ലേ.. അതെങ്ങിന്യാ.. ഫ്രീ ആണാ? " 

അരവി : "അതെ. എന്താ നിങ്ങള്‍ടെ പ്രോജെക്ടില്‍ ചെയ്യാന്‍ പറഞ്ഞോ.."

കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം "അല്ലാ... എനിക്കൊരൂട്ടം ചെയ്യാനാ.."

"ഓ അത് ശരി.." അവന്‍ തിരിഞ്ഞിരുന്നു..
അരവിക്കപ്പോള്‍ പെട്ടെന്ന് എന്തോ ഒരു സംശയം തോന്നി വീണ്ടും ചോദിച്ചു..
"എന്തിനാ  വിനോദ്..കള്ളനെ പിടിക്കാനാണോ??."

" ങ്ഹെ ...ങ്ഹാ.. "

അരവി: "എന്‍റെ മനുഷ്യാ..അതില്‍ കൊറേ കേട്ടിടോം കാടും ഒക്കെയേ കാണാന്‍ പറ്റൂ..
അല്ലാതെ ആളെ ഒന്നും കാണില്ല.."

വിനോദ്: "ഏയ്‌... അതൊന്നും അല്ലാ ...
ഞാനീ സിനിമേല് ഒക്കെ കണ്ടിട്ടുണ്ടല്ലാ...ആള്‍ക്കാര് ഓടുന്നത്.. ഒക്കെ ഇത് വഴി കണ്ടുപിടിക്കണത്. എങ്ങന്യേലും എനിക്കും അത് പോലെ ഒന്ന് ഉണ്ടാക്കണം..    "

അരവി വണ്ടര്‍ അടിച്ചു പോയി..
"നിങ്ങള്‍ ഇതിനി ആരോടും പറയാന്‍ നില്ക്കണ്ടാ.. നിങ്ങള്‍ക്കിത്രേം വിവരമുണ്ടെന്നു മുതലാളി എങ്ങാനും അറിഞ്ഞാല്‍ നിങ്ങളെ പിടിച്ചു കമ്പനീന്ന് പുറത്താക്കും.. കൂടെ താമസിക്കുന്നതിനു ഞങ്ങളേം.. "

"പിന്നെ ബില്‍ ഗേറ്റ്സും അറിയണ്ട ... അവര്‍ എങ്ങാനും അറിഞ്ഞാല്‍ ചെലപ്പോ അവര് നിങ്ങളെ പിടിച്ചു സിഇഓ ആക്കും..
എങ്ങനെ ഗൂഗിളിനെ തോല്‍പിക്കാം എന്നാലോചിച്ചു വിഷമിക്കുവാ അവര്.."


കഥയും കഥാപാത്രങ്ങളും സാങ്കല്പികം..

Sunday, July 25, 2010

നഷ്ടപ്പെട്ട ഹണിബീ

ഈ ചിത്രത്തില്‍ കാണുന്ന ചേട്ടന്‍റെ ഹണിബീ പൈന്‍ട് കളവു പോയി..
ഇന്നലെ രാത്രി മുണ്ടുടുത്ത് പഠിക്കുവാന്‍ വേണ്ടി ജിനോബാറിനു സമീപമുള്ള റോഡില്‍ കിടക്കുമ്പോള്‍ ആണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു...

അദ്ദേഹത്തെ വഴിയില്‍ നിന്നു മാറ്റി കിടത്തിയ ഒരു ബൈക്ക് യാത്രികന്‍റെ 'കറുത്ത കരങ്ങള്‍' ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് സംശയിക്കപ്പെടുന്നത്..
സംഭവത്തില്‍ 'വിമല്‍കുമാര്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുത്തനും
പങ്കുള്ളതായി തെളിവുകള്‍ കിട്ടിയിട്ടുണ്ട്..

കാട്ടളന്മാരെ!!!
നിങ്ങള്ക്ക് ഇത്രയും കണ്ണില്‍ചോര ഇല്ലാതായി പോയല്ലോ??? 
പാവം... നട്ടുച്ചയ്ക് പൊരിവെയിലത്ത്‌ വന്നു കിടന്നു വിലപിക്കുന്നത് കണ്ടില്ലേ???






ചേട്ടന്‍റെ വീട്ടുകാര്‍ ഈ അപരാധം ക്ഷമിക്കുക

Wednesday, July 7, 2010

മഴത്തുള്ളികള്‍

ഈ വെളുപ്പാന്‍കാലത്ത് ഇതാരാ ഫോണ്‍ വിളിക്കുന്നെ???
ദേഷ്യത്തോടെ ഫോണെടുത്തു..

"മാഷെ, നേരം വെളുത്ത് മണി 11 ആയി. എഴുന്നേറ്റു വല്ലോം കഴിക്ക്..."

അപ്പുറത്ത് നിന്നും ഒരു പെണ്‍ശബ്ദം..  
കേട്ടു പരിചയമില്ലാത്ത സ്വരം. എന്‍റെ റുട്ടീന്‍ അറിയാവുന്നത് അമ്മയ്കും ചേച്ചിമാര്‍ക്കും ആണ്. അവരാരും അല്ല. പിന്നെ ഇതാരാണാവോ...
 ഉറക്കം disturb ആയതോര്‍ത്തു ദേഷ്യം വന്നു..
ആ ദേഷ്യത്തോടെ ചോദിച്ചു. "ഇതാരാ.."

"ചൂടാവാതെ ചേട്ടാ..ഒന്നോര്‍ത്തു നോക്ക്..വല്ല പരിചയവും ഉണ്ടോ എന്ന്.."
ഞാന്‍ പല പേരുകളും പറഞ്ഞു... അതൊന്നും അല്ല..

"എന്നാല്‍ പിന്നെ എനിക്കറിയില്ല!!" ദേഷ്യത്തോടെ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..

പിറ്റേ ദിവസവും അവള്‍ വിളിച്ചുണര്‍ത്തി...
പക്ഷെ ഇന്നലത്തെ എന്‍റെ ദേഷ്യം കണ്ടവള്‍ ഇന്ന് സ്വയം പരിചയപെടുത്തി..
ആളെ കണ്ടിട്ടില്ലെങ്കിലും പേര് കൊണ്ട് അവളെ എനിക്കറിയാമായിരുന്നു..

ആ വിളികള്‍ തുടര്‍ന്നു...
ആദ്യമൊക്കെ ശല്യമായി തോന്നി..
പിന്നെ പിന്നെ ആ ഫോണ്‍ കോളുകള്‍ക്കായി ഞാന്‍ കാത്തിരുന്നു.


'ഒരു സങ്കീര്‍ത്തനം പോലെ'യിലെ അന്നയെ കുറിച്ച് പറയാന്‍ അവള്‍ക് നൂറു നാവായിരുന്നു..
മഴയുടെ സംഗീതത്തെ അവള്‍ സ്നേഹിച്ചു.
തൂവാനത്തുമ്പികളിലെ മഴയെയും ക്ലാരയും പറ്റി അവള്‍ പറയാത്ത ദിവസങ്ങളില്ല..
കളഭചാര്‍ത്ത് അണിഞ്ഞ കണ്ണനെ(ഗുരുവായൂര്‍ അമ്പലം) അവള്‍ പ്രണയിച്ചു. 

ഒരിക്കല്‍ അവള്‍ ചോദിച്ചു..
"എന്നെങ്കിലും അറിയാതെ മുന്നില്‍ വന്നാല്‍ എന്നെ തിരിച്ചറിയുമോ"
ഇല്ലെന്നു പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.
ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ എങ്ങിനെ അറിയാന്‍???
"നമുക്ക് കാണേണ്ടേ??"
ഞാന്‍: "വേണം. എപ്പോള്‍??"

അവള്‍ ചിരിച്ചു.
"നിനക്ക് ജോലി കിട്ടുമ്പോള്‍ വയറു നിറയെ ഐസ്ക്രീം വാങ്ങി തരാം എന്ന് നിന്‍റെ അമ്മ പറഞ്ഞിട്ടുണ്ട്..അപ്പോള്‍ കാണാം..അല്ലെങ്കില്‍ നിന്‍റെ കല്യാണത്തിന് ".

കിളിരൂര്‍ പെണ്‍കുട്ടിയെകുറിച്ചോര്‍ത്തു വേദനിക്കുന്ന അവള്‍ എനിക്ക് എന്നും ഒരാശ്ചാര്യം തന്നെയായിരുന്നു.
മിഥിലജ എന്നപേരില്‍ കഥകളും, ലേഖനങ്ങളും എഴുതാറുണ്ട് എന്നവള്‍ രഹസ്യമായി എന്നോട് പറഞ്ഞു..

അതില്‍ അവള്‍ക് ഏറെ ഇഷ്ടം കിളിരൂര്‍ പെണ്‍കുട്ടിയുടെ വേദനയെ കുറിച്ചെഴുതിയ ലേഖനം ആയിരുന്നു ..
ഏറെ ചോദിച്ചു..പക്ഷെ  അവളുടെ സൃഷ്ടികള്‍ ഒന്ന് പോലും എനിക്ക് തന്നില്ല..

Journalist ആവുക എന്നതായിരുന്നു അവളുടെ  ഏറ്റവും വലിയ സ്വപ്നം.
പലപ്പോഴും അവളുടെ ചിന്തകള്‍ എനിക്ക് ഉള്‍ക്കൊള്ളാവുന്നതിനും മേലെ ആയിരുന്നു..  

ഒടുവില്‍ അവള്‍ ഒരു ന്യൂ ഇയര്‍  Greetings ഇന്‍റെ കൂടെ അവളുടെ ഏറ്റവും പ്രിയപ്പെട്ട ലേഖനം  എനിക്കയച്ചു തന്നു..
പക്ഷെ അതെന്‍റെ കയ്യില്‍ കിട്ടുന്നതിനു മുന്‍പേ ഞങ്ങള്‍ക്ക് ഇടയിലെ കണ്ണികള്‍ എങ്ങിനെയോ അറ്റുപോയി...

ജീവിതത്തിന്‍റെ തിരക്കുകളിലും complexകളിലും  ഒഴുകിയപ്പോള്‍  പതിയെ അവളെ മറന്നു..
*****************************************

കോരിച്ചൊരിയുന്ന കര്‍ക്കിടക മഴയില്‍ മൂടിപുതച്ചു കിടന്നുറങ്ങുമ്പോള്‍ ഭാര്യ വന്നു വിളിച്ചു..
"എഴുന്നേല്‍ക് മനുഷ്യാ... നേരം കുറെയായി.."
 പുതപ്പ് തല വഴി മൂടി പിന്നെയും കിടന്നപ്പോള്‍ അരികില്‍ മൊബൈല്‍ ബെല്ലടിച്ചു..

"ഹലോ.."
"മാഷെ, നേരം കുറെ ആയി. എഴുന്നേറ്റു വല്ലോം കഴിക്ക്..."

ഏഴുവര്‍ഷത്തിനു ശേഷം.....കുറച്ചു സമയം വേണ്ടി വന്നു ആ ശബ്ദം തിരിച്ചറിയാന്‍..
"ഇതെവിടെയാ.." ആളെ തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.

"ഇപ്പൊ ബംഗ്ലൂര്‍ ആണ്..  നിന്‍റെ നമ്പര്‍ കിട്ടിയപ്പോള്‍ ഒന്ന് വിളിച്ചു നോക്കിയതാ.. "
ആ സംസാരത്തിന് അപ്പോളും പഴയത് പോലെ തന്നെ ഒഴുക്ക് ഉണ്ടായിരുന്നു.
പക്ഷെ പഴയത് പോലെ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ഇടയില്‍ വിഷയങ്ങള്‍ ഉണ്ടായിരുന്നില്ല.. 


സംസാരത്തിനിടയില്‍ ജനലിലൂടെ പുറത്തു നോക്കി... നല്ല മഴ..
മഴത്തുള്ളികളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അവളുടെ മുഖം വരച്ചെടുക്കാന്‍ ശ്രമിച്ചു ..
ഒരു വൃഥാ ശ്രമം..



Saturday, June 12, 2010

തേക്കടി

7th semലെ അവസാനത്തെ  എക്സാമിന്റെ തലേന്ന് പതിവ് പോലെ combined study എന്ന രക്ഷാപ്രവര്‍ത്തനം അരങ്ങേറി കൊണ്ടിരിക്കുന്നു..
"എക്സാം 4  ദിവസത്തേക്ക് മാറ്റിവച്ചു.."ഹരി വന്നു പറഞ്ഞു..
കേട്ടപടി ഞാന്‍ ചോദിച്ചു "ങേ.. എന്തെ മാറ്റിയത്... ??? '
ഹരി : "ആ.. യൂനിവേര്‍സിടിയില്‍ എന്തോ പ്രശ്നം.."
ഉടനെ പ്രേം "പിന്നെ.. അവന്‍റെ ചോദ്യം കേട്ടാല്‍ തോന്നും എല്ലാം പഠിച്ചു മല മറിച്ചിട്ട് ഇരിക്കുവാണെന്ന്  ..  ഒന്ന് പോടേ.. വാ നമുക്ക് ക്രിക്കറ്റ്‌ കളിക്കാം.  "

എല്ലാരും  എഴുന്നേറ്റു..ഞാനും ഷഫീക്കും  സജിയും കൂടെ മെല്ലെ കുളിര്‍മയിലെയ്ക്ക് നടന്നു .അവിടെയാണ് ബാക്കി തല്ലിപൊളികള്‍ എല്ലാം താമസിക്കുന്നത്..
അവിടെ തുറുപ്പ് കളിയും പാരവെയ്പ്പും കൊണ്ടിരിക്കുമ്പോള്‍ ആണ് 
"എന്നാല്‍ പിന്നെ നമുക്ക് ദേവികുളം ലേയ്കിലെക് പോകാം... "സജിയുടെതായിരുന്നു ഐഡിയ.... ഞങ്ങള്‍ക്കെല്ലാം ആ ഐഡിയ ഇഷ്ടപ്പെട്ടു..

അങ്ങനെ ഞങ്ങള്‍ എട്ടുപേര്‍ കടം വാങ്ങിയ 4 ബൈക്കില്‍ യാത്രയായി..(സജി, ഷഫീക്, സജീഷ്, പ്രശാന്ത് , PS ,  ജോര്‍ജ്,  സനു  പിന്നെ ഞാനും.. ) ഏകദേശം 10 Km  ആണ് ദൂരം ..ദേവികുളം എത്തിയപ്പോള്‍ എല്ലാവരും വണ്ടി നിര്‍ത്തി..

"ഇനി എങ്ങോട്ടാ???" സജി...
സനു  : "@##!$@ വഴിയൊന്നും അറിയാതെ പിന്നേ എന്തോ #$%###@ നാടാ ഞങ്ങളേം വിളിച്ചോണ്ട് വന്നത്.."

ഞങ്ങള്‍ പലരോടും ചോദിച്ചു..ആര്‍ക്കും വഴി അറിയില്ല..  എന്നാല്‍ പിന്നെ സ്ഥിരം സ്ഥലത്തേയ്ക് പോകാം..
lokhart gap  അതാണ് ഞങ്ങളുടെ സ്ഥിരം സ്ഥലം... മഞ്ഞു മൂടിയ വൈകുന്നേരങ്ങളില്‍ ഇത്രയും മനോഹരമായ സ്ഥലം വേറെ ഇല്ല... പതിവ് പോലെ ഞങ്ങള്‍  കലുങ്കില്‍ കയറി ഇരിപ്പായി..

"എനിക്കൊരാഗ്രഹം.. ബൈക്ക് ഓടിച്ചു നോക്കണം.. " ചോഴന്റെതയിരുന്നു ആഗ്രഹം.
"PS വാടാ..നമുക്ക് കറങ്ങീട്ടു വരാം.. " അവന്‍ ചന്ദ്രുവിന്റെ കയ്യില്‍ നിന്നും വാങ്ങിയ 'സ്ക്രാംജെറ്റില്‍' വലിഞ്ഞു കയറി..
വേറെ നിവര്‍ത്തി ഇല്ലാത്തതുകൊണ്ട്   PS ഉം പുറകിൽ കയറി..
PS അവനെ ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കാനും ഗിയര്‍ ഇടാനുമൊക്കെ പഠിപ്പിച്ചു..മെല്ലെ ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി മുന്നോട്ടു എടുത്തതും അത് ചരിഞ്ഞു   സൈഡില്‍ ലേക്ക്  വീണു ....ഒപ്പം അവന്മാര്‍ രണ്ടും..

"കഴു*** മോനെ ... സൈക്കിള്‍ ചവിട്ടാന്‍ പോലും  അറിയില്ലേ... എന്നിട്ടാണോഡാ ബൈക്ക് ഓടിക്കാന്‍ വരുന്നേ ."  എഴുന്നെല്കാന്‍ പോലും നില്‍കാതെ PS സജീഷിനെ തെറി വിളിച്ചു...

ഞങ്ങള്‍ ചെന്നു രണ്ടിനേം പിടിച്ചു എണീപ്പിച്ചു.'
ആ വിളിയുടെ ആത്മാര്‍ത്ഥ മനസിലായത് കൊണ്ട് അടുത്തതായി ഓടിച്ചു നോക്കിയാലോ എന്ന ആഗ്രഹം ഞാന്‍ ഒതുക്കി.

പിന്നേം  കുറെ നേരം കൂടെ ആ മഞ്ഞും  ആസ്വദിച്ചു കൊണ്ടിരുന്നു..സമയം രാത്രി 8മണി കഴിഞ്ഞു...  ആര്‍ക്കും മതിയായില്ല...

പ്രശാന്ത് : "ബോഡിമെട്ടു  കൂടെ  കണ്ടിട്ട് വരാം..ഇന്ന് നല്ല നിലാവും ഉണ്ട്....ആ മലമുകളില്‍ നിന്നു നോക്കിയാല്‍ തമിഴ്നാട് മൊത്തം കാണാം .. സെറ്റപ്പ് ആയിരിക്കും..  ".
എല്ലാരും അങ്ങോട്ടുമിങ്ങോട്ടും നോക്കി... ഏകദേശം 30km  ഉണ്ട്..എന്നാല്‍ പിന്നെ അതെങ്കിലും കണ്ടിട്ട് വരാം.. 
എല്ലാവര്‍ക്കും താല്പര്യം ആയി...അങ്ങിനെ ആ രാത്രി ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി..

അതൊരു ഒടുക്കത്തെ യാത്രയായിരുന്നുവെന്നു ആരും പ്രതീക്ഷിച്ചില്ല... നല്ല നിലാവത്ത്‌ മലനിരകളും കൊക്കകളും വളരെ വ്യക്തമായി തന്നെ കാണാം ..
പൂർണ്ണ ചന്ദ്രൻ കൂടെ ഉള്ള ദിവസം ആയിരുന്നു.
കുറച്ചു കൂടെ മുന്നിലേയ്ക് പോയപ്പോള്‍ ദൂരെ താഴ്വാരത്തില്‍ നിലാവില്‍ മുങ്ങി നില്‍കുന്ന വലിയ ഒരു തടാകം....
കാണേണ്ട കാഴ്ച തന്നെയായിരുന്നു അത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്ന്..

കിലോമീറ്ററുകള്‍ ഞങ്ങള്‍ ആ തടാകത്തിന്റെ ഭംഗി ആസ്വദിച്ചു വണ്ടി ഓടിച്ചു... ഒടുവില്‍ മലകളെല്ലാം ഇറങ്ങി താഴെ ഒരു ഡാമിന് അരികിലൂടെ കടന്നുപോയി - ആനയിറങ്ങല്‍ ഡാം..

പത്തു മണിയോട് അടുപ്പിച്ചു ഞങ്ങള്‍ പൂപ്പാറ എത്തി.. മുന്നാറില്‍ നിന്നും ഏകദേശം 30 km അകലെ..

അവിടെ നിന്നും ഫുഡ്‌ കഴിച്ചോണ്ടിരിക്കുമ്പോള്‍ അടുത്തവന്റെ ഐഡിയ..
"ഏതായാലും ഇവിടെ വരെ എത്തി എന്നാല്‍ പിന്നെ നമുക്ക് കൊടൈക്കനാല്‍ പോകാം "(കൂടെ ഉണ്ടായിരുന്ന എല്ലാഎണ്ണവും കിറുക്കന്‍മാര്‍ ആണ് .. ആരുടെ  തലയിലാണ് ഉദിച്ചത് എന്ന് ഓര്‍മ്മയില്ല.  )
എന്‍റെ ഉള്ളൊന്നു കത്തി...  പാതിരാത്രി കൊക്കയില്‍ വീണു ചാവാനാണോ  ഇവനൊക്കെ ആഗ്രഹം??? എന്‍റെയും സജിയുടെയും അക്കൗണ്ട്‌ഇല്‍  അന്ന് കുറച്ചു കാശ് ഉണ്ടായിരുന്നു...
അവിടെ ATM ഇല്‍ നിന്നും കാശ് എടുത്ത് പെട്രോള്‍ അടിച്ചു..  ഫുഡും കഴിച്ചു..

അപ്പോള്‍ ആണ് അടുത്ത പ്രശ്നം... രണ്ടു വണ്ടിയുടെ പേപ്പര്‍ ഒന്നും ഇല്ല ...കൊടൈക്കനാല്‍  പോകുമ്പോള്‍  തമിഴ്നാട്‌ ചെക്ക്പോസ്റ്റ് കടക്കണം ..അത് കൊണ്ട് ഞങ്ങള്‍ റൂട്ട് ഒന്ന് മാറ്റി..
തേക്കടി.. ഇനിയും 85 Km ഉണ്ട്..  വീണ്ടും യാത്ര തുടങ്ങി.....

വഴിയിലാണേല്‍ നല്ല കൊക്കകളും കാടുകളും മാത്രം... വീട് പോയിട്ട് ഒരു ചെറിയ ഷെഡ്‌ പോലും കാണാനില്ല ..
PS ആണ് ഞങ്ങളുടെ വണ്ടി ഓടിക്കുന്നത്... ആകെ വഴിയിലുള്ളത് വല്ലപ്പോഴും വരുന്ന ലോറികള്‍  മാത്രം ..
ഇടുങ്ങിയ വഴികളില്‍ അവന്‍ വളരെ കഷ്ടപ്പെട്ട് സൈഡ് കൊടുക്കുന്നു..
കുറെ ദൂരം കഴിഞ്ഞപ്പോള്‍ നല്ല കോട മഞ്ഞ്...ഒന്നും കാണാന്‍ വയ്യ..
വഴിയാണോ കുഴിയാണോ എന്നറിയാന്‍ പറ്റാത്ത റോഡും മലഞ്ചരിവുകളും... എല്ലാവരും യാത്ര പതുക്കെയാക്കി...

ഒരു വളവു കഴിഞ്ഞപ്പോള്‍  ഒരാളും ഒരു ബൈക്കും വീണുകിടക്കുന്നു..
"PS ... വണ്ടി നിര്‍ത്തെടാ... ദാ  ആരോ വീണു കിടക്കുന്നു.. " ഞാന്‍ പറഞ്ഞു
"നമ്മുടെ പിള്ളേര്‍ അല്ല.. എതിരെ വന്ന ആരോ ആണ് ...അപ്പുറത്തെ സൈഡില്‍  ആണ് കിടക്കുന്നെ..വാ നോക്കാം.. " അവന്‍ വണ്ടി നിര്‍ത്തിയതും ഞാന്‍ ഓടിചെന്നു..

"സജീ നീയോ?????? നിങ്ങളെങ്ങനെ അപ്പുറത്തെ സൈഡില്‍ എത്തി?? സജീഷ് എവിടെ ???"

ഞാന്‍ അവനെ പിടിച്ചു എണീപ്പിച്ചു.. അപ്പോള്‍ സൈഡിലെ കുറ്റികാട്ടില്‍  ഒരു ഞരക്കം അതാ കിടക്കുന്നു... സജീഷ്.  PS അവനെ പിടിച്ചു എണീപ്പിച്ചു..

"നിങ്ങളെങ്ങനെ അപ്പുറത്തെ സൈഡില്‍ വീണു??? വേറെ ആരോ ആണെന്ന് വിചാരിച്ചു ഞങ്ങള്‍ നിര്‍ത്താതെ പോയേനെ.. ".

അവര്‍ വീണതോടെ എല്ലാവര്‍ക്കും കുറച്ചു പേടി ഒക്കെ തോന്നി തുടങ്ങി...രാത്രി ഒരു മണിയോടടുപ്പിച്ച്‌ ഞങ്ങള്‍ ഒരു ടൌണ്‍ എത്തി ..
കട്ടപ്പന.. യാത്ര 85KM പിന്നിട്ടു..

പ്രശാന്ത് : "മതി ..ഇനി ഇവിടെങ്ങാന്‍ റൂം കിട്ടുമോന്നു നോക്കാം ബാക്കി നമുക്ക് രാവിലെ പോകാം.. "
കുറച്ചു കറങ്ങിയെങ്കിലും  ഒടുവില്‍  ഒരു ലോഡ്ജു കണ്ടു പിടിച്ചു.

"മക്കള്‍ എവിടെന്നാ??ഏതു വഴിയാ വന്നേ???" ലോഡ്ജിലെ ചേട്ടന്‍ ചോദിച്ചു..
"ഞങ്ങള്‍ മുന്നാറില്‍ നിന്നും വരുവാ ..പൂപ്പാറ വഴി " പ്രശാന്ത്.

"മുന്നാറില്‍ നിന്നോ...ഭാഗ്യായി..  നിങ്ങളിങ്ങു എത്തിയല്ലോ..സ്ഥിരം കാട്ടാന ഇറങ്ങുന്ന വഴിയാണ് .. ഇന്ന് രാവിലേം ഉണ്ടായിരുന്നു ഒറ്റയാന്‍..... കഴിഞ്ഞാഴ്ച ഒരുത്തനെ തട്ടിതെറിപ്പിക്കേം ചെയ്തതാ.."

ഞങ്ങളെല്ലാം നെഞ്ചത്ത് കൈവച്ചു തമ്മില്‍ തമ്മില്‍ നോക്കി .. ഒന്ന് വീണു എങ്കിലും അതിലും വലിയ അപകടത്തിന്റെ മുന്നില്‍ നിന്നാണ് രക്ഷപെട്ടത് എന്ന് അപ്പോളാണ് മനസിലായത്..

രാത്രി അവിടെ കിടന്നുറങ്ങി.. ഉടുതുണിക്ക്  മറു തുണിയില്ല , പല്ലു തേക്കാനും ഒന്നും ഇല്ല .. ഇങ്ങനെ ഒക്കെ trip പോകുന്നതിന്റെ ത്രില്ല്  വേറെ തന്നെ.
അതി രാവിലെ എഴുന്നേറ്റു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു...
8 മണിയോടെ കുമളി എത്തി.. ഇനി 5 km കൂടെയേ ഉള്ളൂ തേക്കടിയ്ക്."

കുമളിയില്‍ അല്ലേ നമ്മുടെ ലജ്ജുവിന്റെ  വീട്.. നമുക്ക് മിസ്സിന്റെ വീട്ടില്‍ കയറീട്ട് പോകാം..മിസ്സിനേം കാണാം.. breakfast ഉം കഴിക്കാം ... എങ്ങനുണ്ട് ???" ജോര്‍ജ് ആയിരുന്നു താരം..
(ലജ്ജു എന്നത് മിസ്സുമാരെ പോലും വെറുതെ വിടാത്ത ചില കാപാലികന്മാര്‍ ഇട്ട പെറ്റ്നെയിം ആണ് ).

പ്രശാന്ത് : "നാലു ദിവസം കഴിഞ്ഞാല്‍ ഏതാ എക്സാം എന്നറിയാവോ?"..
ജോര്‍ജ് :"ANN" (Artificial Neural Networks)
പ്രശാന്ത് : "ലജ്ജു ഏതാ പഠിപ്പിക്കുന്നത്‌ എന്നറിയോ ??"
ജോര്‍ജ് : "ഓ.. അത് ഞാന്‍ ഓര്‍ത്തില്ല..."

PS : "മിസ്സിനെ മാത്രമല്ല വല്ലപോലും പഠിപ്പിക്കുന്ന സബ്ജെക്റ്റ്ഉം ഓര്‍ക്കുന്നതു നല്ലതാ  .."

എതായാലും  മിസ്സിനെ വിളിച്ചു വഴി ചോദിച്ചു... ഞങ്ങള്‍ മിസ്സിന്റെ വീട്ടില്‍ എത്തി..
"എന്ത് അഹംകാരം ആണ് നിനക്കൊക്കെ??? യൂനിവേര്സിടി എക്സാം ഇന്‍റെ ഇടയില്‍ ടൂര്‍ നടക്കുന്നോ... അതും എന്‍റെ സബ്ജെക്റ്റ് ന്റെ തലേന്ന് എന്‍റെ വീട്ടില്‍ കയറിവരാന്‍... "

"എക്ഷാമിനു എങ്ങാന്‍ പൊട്ടിയാല്‍ ഒരുത്തനേം വച്ചേക്കില്ല.."

ചെന്നു കയറിയ പാടെ മിസ്സ്‌ ചീത്തവിളിച്ചു... എങ്ങനെ വിളിക്കാതിരിക്കും??? ചില്ലറ പോക്രിത്തരം വല്ലോം ആണോ കാണിച്ചിരിക്കുന്നത്?? അതും ഫൈനല്‍ ഇയര്‍..

കൂട്ടത്തിലെ വേറൊരു പഞ്ചാര : " ഞങ്ങള്‍ ടൂര്‍ വന്നതൊന്നും അല്ലാ ...മിസ്സിന് പനി ആണെന്ന്  കേട്ടപ്പോള്‍ കാണാന്‍ വന്നതാ..."

(പിന്നേ എന്തൊരു സ്നേഹം??.... ഇവന്‍ ഒരു കാലത്തും നന്നാവില്ല... )പക്ഷെ പാവം മിസ്സ്‌... ആദ്യം ചീത്ത വിളിച്ചെങ്കിലും പിന്നെ ഞങ്ങള്ക് ഫുഡും തന്നു..പിന്നെ തേക്കടിയില്‍ ബോട്ടിങ്ങിന് ടിക്കറ്റ്‌ എടുക്കാന്‍ ഹെല്പും ചെയ്തു...രാവിലെ തേക്കടിയിലെ കറക്കം കഴിഞ്ഞു ഉച്ചയോടെ ഞങ്ങള്‍ മൂന്നാറിലേക്ക് തിരിച്ചു യാത്രയായി ...

------------------------------------------------------

അത് കൊണ്ടും trip അവസാനിച്ചില്ല... അതിന്റെ പിറ്റേന്ന് ഇത് പോലെ തന്നെ വേറൊന്ന് .. പാല്  കാച്ചൽ + പൂയം കുട്ടി ..

രണ്ടു കാര്യങ്ങളായിരുന്നു ആ യാത്രയിലെ നഷ്ടം...
1.അന്ന് എനിക്ക് വണ്ടി ഓടിക്കാന്‍ അറിയില്ലായിരുന്നു..
2.എന്‍റെ കയ്യില്‍ ആയിരുന്നു ഏക ക്യാമറ.. അതില്‍ എടുത്ത ഒരു ഫോട്ടോ പോലും കിട്ടിയില്ല.... അതിന്റെ പേരിലായിരുന്നു ഏറ്റവും കൂടുതൽ തെറി കേട്ടത് .

സമര്‍പ്പണം: എന്നേക്കാള്‍ പ്രായം കൂടിയ ക്യാമറയ്ക്...

Friday, April 16, 2010

താരാട്ട് പാട്ട്

വെള്ളിയാഴ്ച 5  മണിയായപ്പോള്‍ ശരത് ഓഫീസില്‍ നിന്നും ഇറങ്ങി .
മൊബൈല്‍ എടുത്തു ഭാര്യയെ വിളിച്ചു.


"ഇവളെന്താ ഫോണ്‍ എടുക്കാത്തെ?? വീട്ടില്‍ പോണം.
 പെട്ടെന്ന് വാ എന്നൊക്കെ പറഞ്ഞിട്ട് അവള്‍ ഇതെവിടെ പോയി കിടക്കുന്നു..."
ഫോണ്‍ കട്ട്‌ ചെയ്ത് പോക്കറ്റില്‍ ഇട്ടു, കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.
"സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടേക്കാം ഇനി അതില്ലാതെ ഒരു കുറവ് വേണ്ട.."


ഇന്‍ഫോപാര്‍ക്ക് ഗേറ്റ് കടന്നപ്പോള്‍ അതാ നില്കുന്നു രമ്യ.
വണ്ടി ചവിട്ടി നിര്‍ത്തി 
"രമ്യ കയറിക്കോ.. വീട്ടിലേയ്ക് അല്ലേ.... ഞാന്‍ കൂനമ്മാവ് ഡ്രോപ്പ് ചെയ്യാം. "


രമ്യ "ആഹ്...ശരത്തോ...വേണ്ട..താങ്ക്സ്... ഞാനെ  ലക്ഷ്മിയെ വെയിറ്റ് ചെയ്യേണ്..
അവളിപ്പോ   വരും ..ഞങ്ങള് ബസില്‍ പൊയ്കോളാം.."


ശരത് "സാരമില്ല..എനിക്ക് പോയിട്ട് തിരക്കൊന്നും ഇല്ല..
ലക്ഷ്മിയും വരട്ടെ... നമുക്കൊരുമിച്ചു പോകാം...   "


("കാലന്‍... മാരണം ഒഴിഞ്ഞു പോകുന്നില്ലല്ലോ... ഇന്നത്തെ കാര്യം കട്ട പോക..."
മനസില്ലാ മനസോടെ അവള്‍ കയറി...)
*******************************************


7 .15  - ശരത് വീട്ടിലെത്തി..
അകത്തേക് കയറിയപ്പോള്‍ വീണ രണ്ടു വയസുള്ള മോളെയും അടുത്ത് ഇരുത്തി ഇരിക്കുന്നു.
"എടീ..വീട്ടില്‍ പോണം എന്ന് പറഞ്ഞിട്ട് നീ ഇത് വരെ റെഡി ആയില്ലേ?? "


അപ്പോള്‍  വീണ മെല്ലെ മോളെ എടുത്തു മടിയില്‍ ഇരുത്തി, മോളോട് കഥ പറയാന്‍ തുടങ്ങി
.........
"മോളെ... മോളുടെ അച്ച്ചനുണ്ടല്ലോ .... "


"ഇന്ന് കാര്‍ ഓടിച്ചു വരുമ്പോള്‍ ഒരു പെങ്കൊച്ചു നില്കുന്നു..."
"ഉടനെ കാര്‍ നിര്‍ത്തി  പറയേണ് - രമ്യ കയറിക്കോ... ഞാന്‍ കൂനമ്മാവില്‍  ഡ്രോപ്പ് ചെയ്യാം. "
"അപ്പൊ ആ കുട്ടി പറഞ്ഞു... ഞാന്‍ വരുന്നില്ല...ഞാന്‍ ബസില്‍  വന്നോളാം.."
"എന്നിട്ടും മോള്‍ടെ അച്ച്ചനുണ്ടോ വിടുന്നു ...
-------."


 ശരത് ആകെ തരിച്ചു നിന്നു...." ഇവളിതൊക്കെ എങ്ങനെ അറിഞ്ഞു..
കാറിനകത്ത്‌ വല്ല മൈക്രോഫോണും  ഉണ്ടായിരുന്നോ??? അതോ ആ കുലടകള്‍ ഒറ്റി കൊടുത്തോ ....."


"നിന്നോട് ഇതാര് പറഞ്ഞു????" ശരത് പതുക്കെ ചോദിച്ചു...


"ആ ഫോണ്‍ എടുത്തു നോക്ക് ...."


ശരത് ഫോണ്‍ എടുത്തു നോക്കി.
call summary : last call duration 00 :32:00.


"അവള്‍ മുഴുവന്‍ കേട്ടുകാണും .  ഇതെങ്ങനെ സംഭവിച്ചു??? കര്‍ത്താവേ ...സീറ്റ്‌ ബെല്‍റ്റ്‌.... അതിട്ടപ്പോ അറിയാതെ ഡയല്‍ ആയതാകും...എന്തൊക്കെ കേട്ടോ ആവൊ ..."
--------------


ഏതായാലും ശരത്തിന് പിന്നെ ഒരു മാസം വീട്ടില്‍ കയറാന്‍ പറ്റിയില്ല...

Friday, April 2, 2010

76 Acres.....


76 Acres!!!! Munnar.............. Wow......ഞാന്‍ ആകെ excited ആയി.....

എന്ട്രന്‍സ്
Repeater's ബാച്ചില്‍ PCThomas ന്‍റെ പട്ടാള ഭരണം കൊണ്ട് പൊറുതി മുട്ടിയിരിക്കുമ്പോളാണ് വേനല്‍ മഴ പോലെ മുന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ വന്നത്....
അങ്ങനെ കോളേജ്ന്‍റെ പ്രൊഫൈല്‍ എടുത്തു നോക്കുമ്പോള്‍ ...
Wow .... 76 ഏക്കര്‍ ക്യാമ്പസ്‌.....അതും മുന്നാര്‍ ...രക്ഷപെട്ടു ...
എന്നാല്‍ പിന്നെ അങ്ങോട്ട്‌ തന്നെ പോയേക്കാം ...

-----------------------------------------------------

രാത്രി കിടന്നിട്ട്ഉറക്കം വന്നില്ല..
എന്‍ട്രന്‍സ് എക്സാമില്‍ റാങ്ക് അഞ്ചക്കം തികച്ചു വാങ്ങിയത് കൊണ്ട് First round allotment കഴിഞ്ഞപ്പോള്‍ ഒരു കോളേജ് ന്റെയും പരിസരത്ത് പോലും എത്തിയില്ല..

ന്നിട്ടും ഒടുവില്‍ എഞ്ചിനീയറിംഗ് കോളേജ് എന്ന ആ സ്വപ്നം പൂവണിയാന്‍ പോകുന്നു ...
ജീവിതത്തില്‍ ആകെ കണ്ടിട്ടുള്ള കോളേജ് ക്രൈസ്റ്റ് ആണ് .
(പ്രീഡിഗ്രി അവിടെ അഡ്മിഷന്‍ ചോദിച്ചിട്ട് മാര്‍ക്ക്‌ കൂടുതല്‍ ആയതോണ്ട് അവന്മാര്‍ അഡ്മിഷന്‍ തന്നില്ല.. തോന്ന്യാസം.. ).

സംഭവം മുന്നാര്‍ കോളേജ് പുതി
യതാ ....
എന്നാലും എഞ്ചിനീയറിംഗ് കോളേജ് എന്നൊക്കെ പറയുമ്പോള്‍ മിനിമം ക്രൈസ്റ്റ് ഇന്‍റെ അത്രേലും ഇല്ലാതിരിക്കോ???

നിറയെ കെട്ടിടങ്ങള്‍...
ചുറ്റും മരങ്ങള്‍ ...പുല്‍ത്തകിടികള്‍ ...badminton court .. ക്രിക്കറ്റ്‌ ഗ്രൌണ്ട്...
വീടുകാരുടെ പഠിക്ക് ..പഠിക്ക് ...എന്ന് പറഞ്ഞുള്ള ശല്യമില്ല ...
ആകെ സീനിയേര്‍സ് എന്ന രാക്ഷസ പടയെ മാത്രം പേടിച്ചാല്‍ മതി...
ഹാ...ഓര്‍ക്കാന്‍ തന്നെ
എന്ത് സുഖം...

----------------------------------------------------

രാവിലെ തന്നെ  ആലുവയില്‍ നിന്നും ഞാനും അമ്മാവനും കൂടെ ബസ്‌ കയറി.
ഞാന്‍ വീണ്ടും കോളേജ് സ്വപ്നങ്ങളില്‍ മുഴുകി അങ്ങനെ ബസില്‍ ഇരിക്കുമ്പോള്‍ പുറകിലെ സീറ്റില്‍ നിന്നൊരു ശബ്ദം..
"എഞ്ചിനീയറിം
ഗ് കോളേജില്‍ ഇലേക്കാണോ ??"
തിരിഞ്ഞു നോക്കിയപ്പോള്‍ ഒരുത്തന്‍ സ്വെറ്റര്‍ ഉം മങ്കികാപും ഒക്കെ ഇട്ട് ഇരിക്കുന്നു ...

മെല്ലെ പുറത്തേക്കു തലയിട്ടു നോക്കി.. നല്ല വെയില്‍.. അതെ പകല്‍ തന്നെ...തെറ്റിയിട്ടില്ല...
അത്യാവശ്യം നല്ല ചൂടും ഉണ്ട്... മുന്നാര്‍ എത്താന്‍ ഇനിയും 3 മണിക്കൂര്‍ഉണ്ടെന്നാ കണ്ടക്ടര്‍ പറഞ്ഞെ..
"ഇവനെന്താ ഈ ചൂടത്ത് ഇതൊക്കെ ഇട്ടോണ്ടിരിക്കുന്നെ ?? " ഞാന്‍ മനസിലോര്‍ത്തു...

"അതെ.." പതുക്കെ മറുപടി പറഞ്ഞു...

"ഞാനും അങ്ങോട്ടാ...കോളേജില്‍ ചേരാന്‍.... "

"ഓ... എന്താ പേര് .." ഞാന്‍ ചോദിച്ചു..
"മാത്യു .."..

"മാത്യു എവിടന്നാ "

"ചൊവ്വയില്‍ നിന്ന് ..."

ചൊവ്വയോ...ദൈവമേ .....
വെറുതെ അല്ല ലവന്‍ ഈ ചൂടത്ത് സ്വെട്ടരും ഇട്ടോണ്ടിരിക്കുന്നെ....
ഈ അന്യഗ്രഹ ജീവികളുടെ കൂടെയാണോ ഞാന്‍ പഠിക്കാന്‍ പോകുന്നെ???
ഇതിനു മാത്രം എന്ത് പാപമാ ഞാന്‍ ചെയ്തെ???

ഞാന്‍ ആകെ അമ്പരന്നു നില്‍കുന്ന കണ്ടപ്പോള്‍ അമ്മാവന്
കാര്യം മനസിലായി..
പുള്ളി പതുക്കെ പറഞ്ഞു "എടാ...ചൊവ്വ എന്ന് പറയുന്നത് കണ്ണൂര്‍ ഉള്ള ഒരു സ്ഥലമാ..."

ഓഹ്... അങ്ങനെയാണോ ...പേടിച്ചു പോയി..
എന്നാലും ഏതു വിവരമില്ലാത്തവന്‍ ആണ് ചൊവ്വ എന്നൊക്കെ പേരിട്ടേ??

"മാത്യു എന്തിനാ സ്വെറ്റര്‍ ഒക്കെ ഇട്ടോണ്ടിരിക്കുന്നെ??" ഞാന്‍ ചോദിച്ചു..

"അല്ലാ...മുന്നാര്‍ ഭയങ്കര തണുപ്പ് ആണെന്നാ എല്ലാരും പറയുന്നേ.. അതോണ്ടാ.."


മനസ്സില്‍ ചോദിച്ചു "അതിനു ഇപ്പോളെ ഇതൊക്കെ വലിച്ചു കേറ്റണോ.. ഇവനൊക്കെ എവടന്ന് വരുന്നു...
ആ ചൊവ്വയില്‍ നിന്നല്ലേ.. അവിടെ ചിലപ്പോ അങ്ങിനൊക്കെ ആയിരിക്കും "
പക്ഷെ ഒന്നും പറഞ്ഞില്ല ..
ബസ്‌ അപ്പോളേക്കും മലകയറാന്‍ തുടങ്ങി ...
ഞാന്‍ വീണ്ടും കാനന ഭംഗിയിലെയ്ക് തിരിഞ്ഞു...

----

"ടൌണ്‍ എത്തി.. എഞ്ചിനീയറിംഗ് കോളേജില്‍ പോകേണ്ടവര്‍ ഇറങ്ങിക്കോ"
കണ്ടക്ടര്‍ വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ മെല്ലെ മയക്കത്തില്‍ നിന്നും ഉണര്‍ന്നു...

ചുറ്റും നോക്കി ... മൂന്നാല് പെട്ടികടകള്‍ ഉണ്ട് ...ഒരു ബാങ്കും പിന്നെ ഒരു റിസോര്‍ട്ടും കാണാം ...
(8 വര്‍ഷം മുന്‍പാണ്‌..അന്ന് മുന്നാര്‍ ഇപ്പോളത്തെ അത്രയും ഇല്ല... )

"ഇതാണോ ടൌണ്‍ ??? ഇതിനെക്കാള്‍ ഭേദം ആനാപുഴ അഞ്ചങ്ങാടി ആണല്ലോടാ???" അമ്മാവന്‍ പറഞ്ഞു ...

ഞാന്‍ ദയനീയമായി നോക്കി..."ശവത്തില്‍ കുത്താതെ അമ്മാവാ .."

"നീ വാ... എന്തായാലും കോളേജില്‍ പോകാം.." ...വഴിയില്‍ കണ്ട ഒരു തമിഴനോട്‌ ഞങ്ങള്‍ വഴി ചോദിച്ചു..
"അന്ത പക്കം പോയാ മതി.. "അവന്‍ ഒരു ഇടവഴി കാണിച്ചു തന്നു...
അവന്‍ കാണിച്ച വഴിയിലൂടെ കുറച്ചു ദൂരം മുന്നിലേക്ക്‌ നടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ വഴി കാണാനില്ല ???? തമിഴന്‍ പണി പറ്റിചൂന്നാ തോന്നുന്നേ ...


വഴിയുടെ ഒരു സൈഡില്‍ ഒരു വീടും മറ്റേ സൈഡില്‍ ഒരു ചെറിയ ഇരു നില കെട്ടിടവും... ഇരു നില കെട്ടിടത്തിന്റെ മുന്‍പില്‍ ഒരു ambulance കിടപ്പുണ്ട്.
വീടിന്റെ മുന്നില്‍ കുറേപേര്‍ വിഷമിച്ചു കൂടി നില്പുണ്ട്..
ഏതെങ്കിലും മരണ വീട് ആകും ..പാവങ്ങള്‍..

"അയാള്‍ നമ്മളെ പറ്റിച്ചതാടാ...വാ നമുക്ക് വേറെ ആരോടെങ്കിലും വഴി ചോദിക്കാം"

"ചേട്ടാ... ഈ എഞ്ചിനീയറിംഗ് കോളേജ് ഇലെകുള്ള വഴി ഏതാ??"

അയാള്‍ "ആ ഇടതു വശത്ത് ഉള്ള ഇരുനില കെട്ടിടം കണ്ടോ?? അതാ കോളേജ് ..പുതിയ അഡ്മിഷന്‍ ആയിരിക്കും അല്ലെ..ആ വലതു വശത്തുള്ളതാ ഓഫീസ്.. ആ നില്കുന്നവരും അതിനു വന്നതാ..ഞാന്‍ അവിടത്തെ സ്റ്റാഫ്‌ ആണ് .. "

"അപ്പൊ കോളേജ് ന്റെ 76 Acre ??? " ഞാന്‍ ചോദിച്ചു..

"അതറിഞ്ഞില്ലേ ...അത് കുറെ ഉള്ളിലാ... പഴയ കെട്ടിടം ആദിവാസികള്‍ കയ്യേറി പൊളിച്ചു കളഞ്ഞു..
വേറെ സ്ഥലം ഇവിടെ അടുത്ത് എടുത്തു.ബില്‍ഡിംഗ്‌ പണി തുടങ്ങിയിട്ടുണ്ട് "

"ആ ആംബുലന്‍സ്??? " ഞാന്‍
വീണ്ടും ചോദിച്ചു ..അമ്മാവന്‍ : "കോളേജ് ബസ്‌ ആയിരിക്കുമെടാ....."

"ഹേയ്... ആ കെട്ടിടത്തിലെ താഴത്തെ നില പഞ്ചായത്ത് ഓഫീസ് ആണ് ...
പഞ്ചായത്തിന്റെ ആംബുലന്‍സ് ആണ് അവിടെ കിടക്കുന്നെ...
പിന്നെ പിള്ളേര്‍ അടിയുണ്ടാക്കുമ്പോള്‍ അവന്മാരെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാന്‍ ഞങ്ങള്‍ക്ക് എളുപ്പവുമായി ..."


ഒരു നിമിഷം കൊണ്ട് എന്റെ മനസിലൂടെ ധൂം സിനിമയിലെ ഉദയ് ചോപ്രയെ പോലെ
ഒരു സീന്‍ കടന്നു പോയി..

ക്രിക്കറ്റ്‌ ഗ്രൌണ്ട് + badminton കോര്‍ട്ട് => പഞ്ചായത്തിന്റെ ഇത്തിരി മുറ്റം.പുല്‍ത്തകിടി => പൊട്ടിപൊളിഞ്ഞ ടാര്‍ റോഡ്‌.
മരങ്ങള്‍ക്ക് മാത്രം ഒരു ക്ഷാമവുമില്ല.... ഇഷ്ടംപോലെ യൂകാലിപ്ടുസ്....ചിറകൊടിഞ്ഞ കിനാവുകള്‍..........

പിന്നെ ഞങ്ങളും മെല്ലെ ആ "മരണ വീടിലേക്ക്‌" പങ്കു ചേര്‍ന്നു.....


***********************************


കുറിപ്പ്..
കാര്യം ഒരു
വര്‍ഷം ഞങ്ങള്‍ക്ക് ബില്‍ഡിംഗ്‌ ഇല്ലായിരുന്നെലും ...
അതിനു ശേഷം സ്വന്തം കെട്ടിടം പണിതു.. ടൌണില്‍ നിന്നും അകലെ അല്ലാതെ..
ഇന്ന് അത് കേരളത്തിലെ ഏറ്റവും മനോഹരമായ കാമ്പസുകളില്‍ ഒന്നാണ്..